Friday, June 27, 2014

തൗഹീദും ശിർക്കും - ഭാഗം - 1

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി 

പ്രിയപ്പെട്ട സഹോദരങ്ങളെ,

ആമുഖത്തിൽ സൂചിപ്പിച്ച കാര്യങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ഭിന്നിപ്പുകൾ ഉണ്ടാകുന്നതെന്നും അതിന്നു അല്ലാഹു നിശ്ചയിച്ച രണ്ടു പര്യാവസാനങ്ങളെ കുറിച്ചും ചുരുക്കത്തിൽ നമ്മൾ മനസ്സിലാക്കി. അതിൽ ഏതു പര്യാവസാനം വേണം എന്നത് ഓരോ ആളുകളും തീരുമാനിക്കുക.

"വ്യക്തമായ തെളിവ്" ലഭിച്ചിട്ടും നമുക്ക് മുൻപ് വേദം നൽകപെട്ട സമുദായങ്ങളിൽ സംഭവിച്ച അപചയത്തിന്നു കാരണം ഇഹലോകത്തിന്നു വേണ്ടിയുള്ള "മത്സരം" ആയിരുന്നു എന്നാണ് ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നത് എന്ന് ഈ വിഷയത്തിന്റെ ആമുഖത്തിൽ പറഞ്ഞു കഴിഞ്ഞു.  അതുകൊണ്ട് തന്നെ അത്തരമൊരു മത്സര ബുദ്ധി ഒഴിവാക്കണം എന്നാണു ഇത് വായിക്കുന്ന ഓരോ ആളുകളോടും സ്വന്തത്തെ പോലെത്തന്നെ ഉണർത്തുവാൻ ഉള്ളത്.

ഇനി അതല്ല സത്യം മനസ്സിലാക്കുന്നതിൽ ഉപരി, വല്ല മത്സരത്തിന്നും ആണ് ആരെങ്കിലും ശ്രമിക്കുന്നത് എങ്കിൽ തീർച്ചയായും അത്തരം ആളുകൾ  "ദുർമാർഗ"ത്തിലേക്കുള്ള വഴി വെട്ടുകയാണ് എന്നാണ് വളരെ ഗൌരവമായി, ശക്തമായ ഭാഷയിൽ ഉണർത്തുവാൻ ഉള്ളത്.

"വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു." - ഖുർആൻ 57:16. 

فَعَلَيْنَا -أَيُّهَا الْمُسْلِمُونَ-أَنْ نَنْتَهِيَ عَمَّا ذمَّهم اللَّهُ تَعَالَى بِهِ، وَأَنْ نَأْتَمِرَ بِمَا أُمِرْنَا بِهِ، مِنْ تَعَلُّم كِتَابِ اللَّهِ الْمُنَزَّلِ إِلَيْنَا وَتَعْلِيمِهِ، وَتَفَهُّمِهِ وَتَفْهِيمِهِ، 

"അപ്പോൾ നമ്മുടെ മേൽ (ബാധ്യതയായിട്ടുള്ളത്) - ഓ മുസ്ലിമീങ്ങളേ - യാതൊന്നുകൊണ്ട് അല്ലാഹു അവരെ അധിക്ഷേപിച്ചോ അതിൽ നിന്നും വിട്ടുനിൽക്കലും, നമ്മിലേക്ക്‌ ഇറക്കിയ അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മനസ്സിലാക്കുന്നതിലും മനസ്സിലാക്കിക്കൊടുക്കുന്നതിലും യാതൊന്നുകൊണ്ട് നമ്മൾ കൽപ്പിക്കപെട്ടോ ആ കൽപ്പന സ്വീകരിക്കലും" - ഹാഫിള് ഇബ്നു കസീർ (റഹി), ആമുഖം, തഫ്സീറുൽ ഖുർആനിൽ അളീം.

പരിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടെയും അധ്യാപനങ്ങളെ പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും ശ്രമിക്കുന്ന ഏതൊരു വിദ്യാർഥിക്കും   ഉള്ള ഒരു ഉണർത്തൽ ആണ് മഹാനായ ഇമാം ഇബ്നു കസീർ (റഹി) പരിശുദ്ധ ഖുർആൻ വചനം 57:16 ഉദ്ധരിച്ചുകൊണ്ട് തന്റെ തഫസീറിന്റെ ആമുഖത്തിൽ മുസ്ലിം സമുദായത്തെ വിളിച്ചുകൊണ്ടു ഉണർത്തുന്നത്. 

ഇത്തരുണത്തിൽ ഉള്ള ഒരു ഉണർവ്  ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരിക്കണം എന്നും, ഒന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കുക എന്ന സൂക്ഷ്മതയുടെ ഒരംശമെങ്കിലും ഉണ്ടായിരിക്കണം എന്ന് സ്വന്തത്തോടും, ഇത് വായിക്കുന്ന ഓരോ ആളുകളോടും ഉണർത്തുകയാണ്. ഇനി, വിഷയത്തിലേക്ക് കടക്കുകയാണ്.

ആദ്യമായി മനസിലാകേണ്ടത് തൗഹീദ് എന്താകുന്നു എന്നാണ്. അല്ലാഹുവിനെ ഏകനാക്കുക്ക എന്നതാണല്ലോ അതുകൊണ്ടുള്ള വിവക്ഷ.   ഒരു സത്യവിശ്വാസി, അവൻ പ്രത്യക്ഷമായ ശിർക്ക് ചെയ്യുന്നില്ലെങ്കിലും തൗഹീദിനെ കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണയില്ലെങ്കിൽ അവന്റെ വിശ്വാസം കുഴപ്പത്തിൽ ആകുവാൻ ഒരു സാധ്യത ഉണ്ട്. അതിനെ കുറിച്ചുള്ള ഒരു ചെറിയ വിശദീകരണത്തോട് കൂടി തുടങ്ങുകയാണ് . 

നമുക്ക് എല്ലാവര്ക്കും അറിയാവുന്നതുപോലെ  'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്നതാണല്ലോ തൗഹീദിന്റെ ഏറ്റവും ഉന്നതമായ വചനം.

 'ഒരു ആരാധ്യനും ഇല്ല, അല്ലാഹു അല്ലാതെ' എന്ന് ഒരാൾ പറയുമ്പോൾ, പഠിക്കുമ്പോൾ, ആ ആൾ വളരെ അടിസ്ഥാനപരമായി, വളരെ തുടക്കത്തിൽ മനസിലാക്കേണ്ടത് ഏതൊരു അല്ലാഹുവിനെയാണ്, അവനല്ലാതെ ആരാധ്യൻ ഇല്ല എന്ന് താൻ സാക്ഷ്യപ്പെടുത്തുന്നത് എന്നാണ്. 

ഇതറിയാതെ ഒരാൾ  'ലാ ഇലാഹ ഇല്ലാ അല്ലാഹു' മായി മുന്നോട്ട് പോയാൽ അയാളുടെ വിശ്വാസം ഒരിക്കലും പൂർണ്ണമായിടില്ല, പൂർണ്ണമാകുകയും ഇല്ല. 

ഒരു കാര്യത്തിൽ ഒരു പ്രത്യേക വ്യക്തി മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ തീർച്ചയായും ഉയർന്നുവരുന്ന, ഉയർന്നുവരേണ്ട ഒരു ചോദ്യമാണ്  - 'ആരാണ് ആ ആൾ?'. 

ഒരു സ്കൂളിൽ, ഒരു പ്രത്യേക വിഷയം എറ്റവും  നന്നായി അറിയുന്നത് ഇന്ന അധ്യാപകനല്ലാതെ മറ്റാർക്കുമല്ല എന്ന് ഒരു വിദ്യാർത്ഥി പറയുമ്പോൾ, ആ അദ്ധ്യാപകന്റെ അറിവിനെ  കുറിച്ചും കഴിവിനെ കുറിച്ചും നല്ലവണ്ണം അറിയുന്നവനായിരിക്കും, ആയിരിക്കണം അവൻ. അതോടൊപ്പം തന്നെ മറ്റുള്ള അദ്ധ്യാപകന്മാർക്കക്ക്  ആദ്യം പറഞ്ഞ അദ്ധ്യാപകന്റെ അത്ര കഴിവില്ല എന്നും, ഈ പറയുന്ന വിദ്യാർഥിക്ക് നല്ല പോലെ അറിയണം.  ഇത് വളരെ നിർബന്ധമാണ്. 

എന്നാൽ, ആ ഏറ്റവും കഴിവുള്ള അദ്ധ്യാപകന്റെ കഴിവിനെകുറിച്ചും മറ്റു അദ്ധ്യാപകരുടെ കഴിവ്-കുറവിനെ കുറിച്ചും ബോദ്ധ്യമില്ലാത്ത മറ്റൊരു വിദ്യാർത്ഥി ഈ വാദം ഉന്നയിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?

1. അവൻ പറഞ്ഞത് സത്യമാണ്.

2. അവൻ പറഞ്ഞിരിക്കുന്നത്  (സത്യമെങ്കിലും) അവന്നു ബോദ്ധ്യപ്പെടാത്ത ഒരു കാര്യമാണ് അഥവാ അവൻ മറ്റോരാൾ കേട്ടത്  ഏറ്റു പറഞ്ഞതാണ്. 

3. ഭാവിയിൽ ആ ഏറ്റവും കഴിവുള്ള  അദ്ധ്യാപകന്റെ അറിവും കഴിവുമായോ മറ്റു അദ്ധ്യാപകന്മാരുടെ കഴിവ്-കുറവിനെ പറ്റിയൊ എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ, കേട്ടത് ഏറ്റു പറഞ്ഞ വ്യക്തിക്ക് ഒന്നും പറയുവാൻ സാധിക്കില്ല. കാരണം, അവന്നു ബോദ്ധ്യപ്പെടാത്ത ഒരു സംഗതിയായിരുന്നു അവൻ സത്യപ്പെടുത്തിയത്.

പറഞ്ഞുവരുന്നത്, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് ഒരാൾ പ്രഖ്യാപിക്കുന്നതിന്നു മുൻപ്, ഏതൊരു അല്ലാഹുവിനെ കുറിച്ചാണ്  'അവനല്ലാതെ ഒരു ആരാധ്യനും ഇല്ല' എന്ന് താൻ പറയുന്നതെന്ന് വളരെ കൃത്ത്യമായി അവൻ മനസിലാക്കണം. അതൊന്നും അറിയാതെയാണ് ഒരാൾ 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് പറഞ്ഞതെങ്കിൽ, അവൻ പറഞ്ഞത് സത്യമാണ് പക്ഷെ അവന്നു കൃത്യമായി ബോദ്ധ്യപ്പെടാത്ത ഒന്നിനെ കുറിച്ചാണ് അവൻ സത്യപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ,  'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന വിഷയത്തിൽ എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ അവൻ കുഴപ്പത്തിൽ അകപ്പെടുവാൻ ഉള്ള സാദ്യത വളരെ വളരെ കൂടുതൽ ആണ് .

ഇനി പറയുവാൻ പോകുന്നത്, ആരാണ് ആ അല്ലാഹു എന്നതിനെ കുറിച്ചാണ്.

ആദിയിലും അവസാനത്തിലും ഉള്ളവൻ അല്ലാഹു 

അല്ലാഹുവിനെ കുറിച്ചു വളരെ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒന്നാണ് അല്ലാഹുവാണ് ആദിയിൽ ഉള്ളവൻ, അവനാണ് അവസാനത്തിലും ഉള്ളവൻ. 

"അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌." - ഖുർആൻ 57:3.

ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റഹി) പറയുന്ന, ഇമാം അഹ്മദ് (റഹി) റിപ്പോര്ട്ട് ചെയ്ത ഒരു ഹദീസിൽ, മുഹമ്മദ്‌ നബി (സ) പറയുന്നു  -

أَنْتَ الْأَوَّلُ لَيْسَ  قَبْلَكَ شَيْءٌ وَأَنْتَ الْآخِرُ لَيْسَ  بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ لَيْسَ فَوْقَكَ شَيْءٌ وَأَنْتَ الْبَاطِنُ لَيْسَ دُونَكَ شَيْءٌ

"നീയാണ് ആദിയിൽ ഉള്ളവൻ, നിനക്ക് മുൻപ് ഒന്നും ഇല്ല. നീയാണ് അവസാനത്തിൽ ഉള്ളവൻ, നിനക്ക് ശേഷം ഒന്നും ഇല്ല, നീയാണ് പ്രത്യക്ഷത്തിൽ ഉള്ളവൻ, നിനക്ക് മുകളിൽ ഒന്നുമില്ല, നീയാണ് പരോക്ഷമായുള്ളവൻ, നിന്നെ കൂടാതെ ഒന്നുമില്ല. " - ഇബ്നു കസീർ(റഹി), ഖുർആൻ 57:3.

അല്ലാഹുവാണ് ആദിയിൽ ഉള്ളവൻ എന്ന് പറഞ്ഞാൽ, സൃഷ്ടികൾ ഒന്നുംതന്നെ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. അന്ന് അല്ലാഹു മാത്രമാണ് ഉണ്ടായിരുന്നത്. അല്ലാഹുവാണ് അവസാനത്തിൽ ഉള്ളത് എന്ന് പറഞ്ഞാൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ ഇനി വരുമെന്നും, അന്ന് അല്ലാഹു മാത്രമേ ബാകിയാവുകയുള്ളൂ എന്നാണ് , വളരെ പ്രധാനമായി, വിഷയസംബന്ധിയായി നമ്മൾ മനസ്സിലാക്കേണ്ടത്.

A. ആദിയിൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു.

أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ اللَّهَ قَدَّرَ مَقَادِيرَ الْخَلْقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، وَكَانَ عَرْشُهُ عَلَى الْمَاءِ

നബി (സ) പറഞ്ഞു  - "ആകാശങ്ങളെയും  ഭൂമിയേയും സൃഷ്ടിക്കുന്നതിനു  അമ്പതിനായിരം വർഷങ്ങൾക്കു മുൻപ്‌  അല്ലാഹു അവന്റെ സൃഷ്ടികളുടെ കാര്യങ്ങൾ  തീർച്ചയായും തിട്ടപ്പെടുത്തിയിരുന്നു, അവന്റെ അർഷ് വെള്ളത്തിന്നു മുകളിൽ ആയിരുന്നു" - സ്വഹീഹ് മുസ്ലിം.

മുകളിൽ പറഞ്ഞ നബി വചനം വായിക്കുമ്പോൾ, ചിലപ്പോൾ വെള്ളവും അല്ലാഹുവിന്റെ സിംഹാസനമായ അർഷും ആദ്യമേ ഉണ്ടായിരുന്നോ എന്നു തോന്നിയക്കാം. അത് രണ്ടും അവന്റെ സൃഷ്ടികൾ തന്നെയാണ്. ആകാശങ്ങളും ഭൂമിയും സ്രിഷ്ടിക്കുന്നതിന്നു മുൻപ് ഇതു രണ്ടും സൃഷ്ടിക്കപ്പെട്ടു എന്ന് മാത്രം.

ഇമാം ത്വബരി(റഹി) പരിശുദ്ധ ഖുർആൻ 57:3 വചനത്തിൻറെ വിശദീകരണത്തിൽ പറയുന്നു -

هُوَ الأوَّلُ) قبل كل شيء بغير حدّ)

" 'അവൻ ആദിയിൽ ഉള്ളവൻ'. (അതായത്) യാതൊരു പരിധിയും ഇല്ലാതെ, എല്ലാത്തിന്റെയും മുൻപ് " - ഇമാം ത്വബരി(റഹി), ഖുർആൻ - 57:3 .

ഇവിടെ, എല്ലാറ്റിന്റെയും എന്ന് പറഞ്ഞാലൽ, അതിൽ എല്ലാ സൃഷ്ടികളും പെട്ടും. ഒന്നും തന്നെ അതിൽനിന്നും ഒഴിവല്ല.

അപ്പോൾ ഒന്നുറപ്പാണ്. അല്ലാഹുവിന്റെ സകല പഠപ്പുകൾ ഒക്കെയും, അതായത് അർഷ്, വെള്ളം, സ്വർഗം, നരഗം, മലക്കുകൾ, ആകാശങ്ങൾ, ഭൂമി, നമുക്ക്‌ അറിയുന്നതും അറിയാത്തതും ആയ മറ്റു ജീവികൾ, ജിന്ന്, മനുഷ്യൻ, ആദം നബി(അ) തൊട്ടു മുഹമ്മദ്‌ നബി (സ) വരെയുള്ള സകല പ്രവാചകന്മാർ അടക്കം,   സർവ്വ സൃഷ്ടികളെയും പടക്കുന്നതിന്നു മുൻപ് ഒരു അവസ്ഥ ഉണ്ടായിരുന്നു. 

ഇമാം അഹ്മദ് (റഹി) റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ നബി(സ) പറയുന്നു -

كَانَ اللَّهُ قَبْلَ كُلِّ شَيْءٍ وَكَانَ عَرْشُهُ عَلَى الْمَاءِ وَكَتَبَ فِي اللَّوْحِ ذِكْرَ كُلِّ شَيْءٍ

"അല്ലാഹു എല്ലാറ്റിന്നും മുൻപ് ഉണ്ടായിരുന്നു. അവന്റെ സിംഹാസനം വെള്ളത്തിനു മുകളിൽ ആയിരുന്നു. ലൗഹുൽ മഹ്ഫൂളിൽ എല്ലാറ്റിന്റെയും കാര്യം അവൻ (അല്ലാഹു) എഴുതി" - ഇമാം അഹ്മദ്(റഹി).

എല്ലാറ്റിന്റെയും മുൻപ് അല്ലാഹു മാത്രം ഉണ്ടായിരുന്ന ആ അവസ്ഥ എന്താണെന്നും ഏതാണെന്നും അതിൻറെ കാല ദൈർഖ്യം എത്രയാണെന്നും ആ കാലത്തിൻറെ അളവ്കോൽ എന്താണെന്നുമൊക്കെ വിശുദ്ധ ഖുർആനും തിരുവച്ചനങ്ങളും എന്തൊക്കെയാണോ പറഞ്ഞത് ആ അറിവ് മാത്രമേ നമ്മുടെ അടുത്തുള്ളൂ, അതിന്റെ അപ്പുറത്ത് നമുക്ക് ഒന്നും അറിയില്ല.

അല്ലാഹു ആദിയിൽ ഉണ്ടായിരുന്ന അവസ്ഥയും, ഇനി അവസാനത്തിൽ അല്ലാഹു മാത്രം ബാകിയാകുന്ന അവസ്ഥയും  മനുഷ്യന്റെ നിസ്സാരമായ ബുദ്ധിക്കോ ചിന്തക്കോ കണ്ടുപിടുത്തങ്ങൾക്കോ ഒരിക്കലും കണ്ടെത്തുവാൻ സാധിക്കാത്ത ഒന്നാണ് . അല്ലാഹും അവന്റെ ദൂതനും എന്തൊന്നു പറഞ്ഞുവോ അത് ഒരു സത്യവിശ്വാസി സത്യപ്പെടുത്തും.

B. അവസാനത്തിൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ

സൃഷ്ടികൾ ഒന്നും ഇല്ലാത്ത, അവരെല്ലാം നശിച്ച ഒരു അവസ്ഥ വരും. അന്നും ബാക്കിയാകുന്നവൻ അല്ലാഹു മാത്രമായിരിക്കും. അല്ലാഹു, അവൻ സൃഷ്ടിച്ചതിനെ മുഴുവൻ നശിപ്പിക്കും, എന്നിട്ട് അവൻ മാത്രം ബാക്കിയാകും.

"അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്‍ത്തൃത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. " - ഖുർആൻ 28:88. 

അല്ലാഹുവല്ലാത്ത സകലതും നശിക്കും. അവൻ മാത്രം ബാകിയാകും.

وَقَوْلُهُ: {كُلُّ شَيْءٍ هَالِكٌ إِلا وَجْهَهُ} : إِخْبَارٌ بِأَنَّهُ الدَّائِمُ الْبَاقِي الْحَيُّ الْقَيُّومُ، الَّذِي تَمُوتُ الْخَلَائِقُ وَلَا يَمُوتُ

"'അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. ', അതറിയിക്കുന്നത് - തീർച്ചയായും അവനാകുന്നു എന്നും ബാകിയാകുന്നത്, എന്നെന്നും ജീവിച്ചിരിക്കുന്നവനും, സർവത്തിനെയും നിയന്ത്രിക്കുന്നവനും. അവൻ സൃഷ്ടികളെ മരിപ്പിക്കുന്നു, അവൻ മരിക്കുകയും ഇല്ല. " - ഇബ്നു കസീർ(റഹി), ഖുർആൻ  28:88.

അപ്പോൾ സർവ്വ സൃഷ്ടികളും നശിച്ചതിന്നു ശേഷവും അല്ലാഹു മാത്രമേ ബാക്കി ആവുകയുള്ളൂ.

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥ 

നമ്മളിപ്പോൾ സംസാരിക്കുന്നത് ആദിയിൽ അല്ലാഹു മാത്രം ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ചാണ്. സൃഷ്ടികളെ കുറിച്ചു നമ്മൾ ഒന്നും പറഞ്ഞിട്ടില്ല.

ഇമാം ത്വബരി(റ)  പരിശുദ്ധ ഖുർആൻ 57:3 വചനത്തിൻറെ വിശദീകരണത്തിൽ വീണ്ടും പറയുന്നു -

وَالآخِرُ يقول: والآخر بعد كل شيء بغير نهاية. وإنما قيل ذلك كذلك، لأنه كان ولا شيء موجود سواه

" 'അവൻ അവസാനത്തിൽ ഉള്ളവൻ'. (അതായത്) എല്ലാറിന്റെയും ശേഷം, യാതൊരു അറ്റവും ഇല്ലാതെ. അത് അപ്രകാരം പറയപെട്ടിടുണ്ട് . കാരണം, തീർച്ചയായും ഒന്നും തന്നെ ഉണ്ടായിരുന്നില്ല, അവനെ കൂടാതെ." - ത്വബരി - 57:3 

"അവനെ കൂടാതെ."  എന്നുള്ള ഇമാം ത്വബരിയെപോലുള്ളവരുടെ പ്രയോഗം പ്രത്യേകം ശ്രദ്ദിക്കണം. അറബിയിൽ അതിനു 'സിവാഹു'  അതായത്  'അവനെ (അല്ലാഹുവിനെ) കൂടാതെ' എന്ന് പറയും. ഈ പ്രയോഗം നമ്മൾ വീണ്ടും ചർച്ച ചെയ്യും, ഇന്ഷാ അല്ലാഹു.

അപ്പോൾ, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് ഒരാൾ പ്രഖ്യാപിക്കുന്നതിന്നു മുൻപ് ഒരാൾ ചോദിക്കേണ്ട, ആരാണ് അല്ലാഹു എന്ന ചോദ്യത്തിന് ഉത്തരം വളരെ വ്യക്തം.

• ആദിയിൽ സകല സൃഷ്ടികൾക്കും മുൻപ് ഉള്ളവൻ അല്ലാഹു.
• അവസാനത്തിൽ സകല സൃഷ്ടികളും നശിച്ചതിന്നു ശേഷശവും ബാക്കിയാകുന്നവൻ  അല്ലാഹു.

ഇവിടെ പറഞ്ഞ കാര്യങ്ങൾ നല്ലവണ്ണം വിലയിരുത്തി, പറഞ്ഞ ഖുർആനിക വചനങ്ങളുടെ അർത്ഥങ്ങളും തഫ്സീറുകളും കഴിവിന്റെ പരമാവധി വായിക്കുക പഠിക്കുക. നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

Saturday, June 21, 2014

തൗഹീദും ശിർക്കും - ആമുഖം

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

പരമ കാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും അവന്റെ തിരുദൂദരിൽ എന്നും വർഷിക്കുമാറാകട്ടെ.

അറിവിന്‍റെ ലോകത്തേക്ക് പിച്ച വെച്ച് തുടങ്ങുന്ന ഒരഞ്ചു വയസ്സുകാരന്‍, കണക്കിന്‍റെ ബാലപാഠങ്ങള്‍ അദ്ധ്യാപകനില്‍ നിന്ന് കേട്ടു തുടങ്ങുന്ന ആദ്യ ദിനങ്ങള്‍...., ഒരു ദിവസം പൊടുന്നനെ അവന്‍ അദ്ധ്യാപകനോട് ചോദിച്ചു "തൊള്ളായിരത്തി എണ്‍പത്തി മൂന്ന്  ഹരിക്കണം നാൽപത്തിഅഞ്ചു എത്രയാണ്?"

ചോദ്യം കേട്ട അദ്ധ്യാപകൻ, സ്വൽപ്പം ആശ്ച്ചര്യത്തോടുകൂടി  അവനോടു പറഞ്ഞു - 'മോൻ, അഞ്ചു വരെ മാത്രമേ പഠിച്ചിട്ടുള്ളു. ഒൻപതു വരെ എണ്ണിയും എഴുതിയും പഠിക്കണം. അതിന്നു ശേഷം, രണ്ടു സംഖ്യകൾ കൂട്ടുവാൻ പഠിക്കണം. അതിന്നു ശേഷം കിഴിക്കുവാനും, ഗുണിക്കുവാനും ഒക്കെ പഠിക്കാനുണ്ട്. അതിന്നു ശേഷം മാത്രമേ ഹരണം പഠിക്കുവാൻ സാധിക്കുകയുള്ളൂ.'

എന്നാൽ അതൊന്നും വകവെക്കാതെ ആ കുട്ടി തന്റെ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങിനെ ആ അദ്ധ്യാപകൻ പാടുപെട്ടുകൊണ്ട്‌, ഉത്തരം വിശദീകരിക്കുവാൻ തുടങ്ങി... പക്ഷെ ആ കുട്ടിയുടെ ആകെ ഉണ്ടായിരുന്ന ഒരു സംശയം പല മടങ്ങായി വർധിച്ചു. അങ്ങിനെ തീരാത്ത  സംശയത്തിന്റെ ആഴക്കടലിൽ അവൻ അകപെട്ടു.....

അടിസ്ഥാന അക്കങ്ങൾ മുഴുവൻ പഠിക്കാതെ, രണ്ടക്കങ്ങൾ കൂട്ടുന്നത്‌ എങ്ങിനെ എന്നും, കിഴിക്കുന്നതും ഗുണിക്കുന്നതും എല്ലാം എങ്ങിനെ എന്ന് കൃത്യമായി പഠിക്കുന്നതിനു മുൻപ്, രണ്ടു വലിയ സംഖ്യകൾ എങ്ങിനെ ഹരിക്കാം എന്ന് മനസ്സിലാകുവാൻ ശ്രമിച്ചതാണ് ആ കുട്ടിയുടെ ദാരുണാമായ സ്ഥിതിവിശേഷത്തിന്നു കാരണമായത്‌.

പ്രിയപ്പെട്ട സഹോദരങ്ങളെ,

കേരളത്തിൽ ഇന്ന് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ ഒരു ചർച്ചയാണ് തൗഹീദുമായും ഷിർക്കുമായും ബന്ധപെട്ട് നടത്തിക്കൊണ്ടിരികുന്ന  ജിന്നിനോടുള്ള സഹായത്തേട്ടം എന്നത്. പിതാവിനേയും മകനെയും തമ്മിൽ തെറ്റിച്ച, കുടുംബത്തിൽ വഴക്കും വക്കാണവും വരുത്തിവെച്ച ഒരു വലിയ പ്രഷ്നമായിത്തീർന്നിരിക്കുകയാണ് ഈ വിഷയം. നമ്മുടെ ഒരു സഹോദരനുമായി ഈ വിഷയത്തിൽ നേരിട്ടും ഇ-മെയിൽ വഴിയും നടന്ന ഒരു സംസാരത്തിന്റെ പ്രസക്തമായ പത്തോളം ഭാഗങ്ങൾ ആണ് വായനക്കാരുടെ പഠനത്തിന്നും ചിന്തക്കും വേണ്ടി സമർപ്പിക്കുന്നത്. വിവാദങ്ങളുടെ മുഖവുര ഒന്നും കൂടാതെ പറഞ്ഞാൽ, ചർച്ചയിൽ നിലനില്ക്കുന്ന വാദങ്ങൾ താഴെ പറയുന്നവയാണ്.

വാദം - 1

അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ഒരു കാര്യം അവന്റെ ഏതെങ്കിലും സൃഷ്ടികളോട് ഏത് അവസ്ഥയിൽ എപ്പോൾ ചോദിച്ചാലും അത് ശിർക്ക് ആകുന്നു. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

വാദം - 2

ഒരു ജിന്നിന്നോട് അതിന്റെ കഴിവിൽ പെട്ടത് ചോദിക്കാമോ? അതിന്റെ ഉത്തരം പാടില്ല എന്ന് തന്നെയാണ്. ഇതിലും ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

വാദം - 3

ഇനിയാണ് വിഷയത്തിന്റെ മർമ്മം വരുന്നത് . ജിന്നിനോട് അതിന്റെ കഴിവിൽപെട്ട ഒരു സഹായം ചോദിച്ചാൽ അത് ശിർക്ക് ആകുമോ?

ഒന്നാമത്തെ വിഭാഗം ആളുകൾ പറയുന്നു - ജിന്നിനോട് അതിന്റെ കഴിവിൽപെട്ട ഒരു സഹായം ചോദിക്കുന്നതിനെ  ശിർക്ക് എന്ന് പറയുവാൻ പാടില്ല എന്നും അത് നിഷിദ്ധമാണ് എന്നും, ശിർക്കിലേക്ക് ഉളള ഒരു വഴി ആണെന്നും  പറയുന്നു. 

രണ്ടാമത്തെ വിഭാഗം ആളുകൾ പറയുന്നു - അല്ലാഹുവോട് ചോദിക്കേണ്ട ഒരു കാര്യം ശിർക്ക് ആകുന്നതു പോലെതന്നെ, ജിന്നിന്റെ കഴിവിൽ പെട്ടത് ചോദിച്ചാൽ പോലും അത് ശിർക്ക് തെന്നെയാണ്. അതിന്നു ഒരു കാരണമായി പറയുന്നത് ജിന്ന് ഒരു അഭൗതിക സൃഷ്ടി ആകുന്നു എന്നാണ്.

ഇവിടം മുതൽ  ഈയുള്ളവന്റെ സംസാരം തുടങ്ങുകയാണ്. സത്യം ഉൾകൊള്ളണം എന്നും അസത്യത്തിന്റെ പാതയിൽ അറിഞ്ഞുകൊണ്ട് നിൽക്കുവാൻ ഒരു നിലക്കും ഇടവരരുത് എന്നുള്ള ഒരു പ്രാര്ത്ഥനയോട് കൂടിയും ഒരു ദ്രിഡനിശ്ചയത്തോട് കൂടിയും ആണ്ഇങ്ങിനെ ഒരു ചർച്ചക്ക് തുടക്കം കുറിക്കുന്നത്.

ലോകത്തെ എഴുനൂറിൽപരം  കോടി ജനങ്ങൾ എതിരുനിന്നാലും, ജിന്ന് സമൂഹം ഒന്നടങ്കം എതിരുനിന്നാലും, മലക്കുകൾ ഒന്നടങ്കം (അവര്ക്ക് അതിനു സാധിക്കുകയില്ലെങ്കിലും) എതിരുനിന്നാലും, സർവ്വ ലോകങ്ങളിലേയും സർവ്വ സൃഷ്ടികളും എതിരുനിന്നാൽ പോലും അല്ലാഹുവിന്റെ വിശുദ്ധ ഖുർആൻ കൊണ്ടും അന്തിമ ദൂദനായ മുഹമ്മദ്‌ നബി (സ) തിരുചര്യകൊണ്ടും അതുൾകൊണ്ട് ജീവിച്ച സ്വഹാബത്തിന്റെ പാത കൊണ്ടും ഇവരെയൊക്കെ തകർത്ത് തരിപ്പണമാകുവാനും നിഷ്പ്രഭമാകുവാനും അല്ലാഹുവിന്റെ അനുമതിയോടുകൂടി സാധിക്കും എന്നുള്ള ഉറച്ച ബോധ്യത്തോട് കൂടിതന്നെയാണ് ഇതെഴുതുന്നത്.

പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും അബദ്ധങ്ങൾ ഉണ്ടെങ്കിൽ അത് ബോധ്യപെട്ടാൽ ആ നിമിഷം അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ഒരു മടിയും കൂടാതെ ആ തെറ്റ് തിരുത്തുകയും ചെയ്യും, ഇന്ഷാ അല്ലാഹ്.

തൗഹീദും ശിർക്കും എന്നാൽ അത് ഒരു വ്യക്തിയുടെ സ്വർഗ്ഗ നരഗങ്ങൾ എന്നെന്നേക്കുമായി തീരുമാനിക്കുന്ന വളരെ ഗൌരവമേറിയ ഒരു കാര്യമാണ്. വിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടേയും  ഏറ്റവും മുഖ്യമായ ഒരു പ്രമേയമാണ് തൗഹീദിൽ ജീവിക്കുകയും അതിൽ തന്നെ മരിക്കുകയും ചെയ്യുക എന്നുള്ളത്. അതോടൊപ്പം തന്നെ ഒരിക്കൽ പോലും ശിർക്കിൽ അകപ്പെടുവാൻ പാടില്ല എന്നുള്ളതും.

ഭിന്നിപ്പിന്റെയും തർക്കങ്ങളുടെയും തുടക്കം

മതപരമായ വിഷയത്തിൽ ഉള്ള ഭിന്നിപ്പിന്റെ തുടക്കത്തിനു യഥാർഥത്തിൽ നബിമാരുടെ കാലത്തോളം പഴക്കമുണ്ട്. നമുക്ക് മുൻപ് ഈ ഭൂമിയിൽ ജീവിച്ച വേദക്കാർക്ക് പറ്റിയ ഏറ്റവും വലിയ അപകടം തന്നെ ഈ ഒരു ഭിന്നിപ്പാണ് . അത് എന്താണെന്നും, അത് എങ്ങിനെ നമ്മിലേക്ക്‌ വന്നെത്തുമെന്നും, അതിന്റെയെല്ലാം പര്യാവസാനം എന്തായിരിക്കുമെന്നും എന്നുള്ളതിനെ കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണ ഉണ്ടാകണം. അതുണ്ടായില്ലെങ്കിൽ ആ ധാരണ നഷ്ടപെട്ട ആളുകൾ അവർ അറിയാതെ ഭിന്നിപ്പിന്റെ ചുഴിയിൽ പെട്ടുപോകുകയും സർവ്വ നാശത്തിൽ എത്തിച്ചേരുകയും ചെയ്യും, അല്ലാഹു കാത്തുരക്ഷിക്കട്ടെ.

എന്താണ് അവർക്ക് പറ്റിയ ഏറ്റവും വലിയ അപകടം ? അല്ലാഹു പറയുന്നു

"വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക്‌ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിന്‌ ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല." ഖുർആൻ 98:4.

'വ്യക്തമായ തെളിവ്'. അതെ, വ്യക്തമായ തെളിവ് അല്ലാഹുവിന്റെ പക്കൽനിന്നും അവർക്ക് ലഭിച്ചതിനു ശേഷമാണ് അവർ ഭിന്നിച്ചത്‌.. സന്മാർഗം ഏതെന്നും ദുർമാർഗം ഏതെന്നും അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അല്ലാഹു ജനങ്ങൾക്ക്‌ അവന്റെ ദൂദന്മാർ മുഖേന വിശദീകരിച്ചതിന്നു ശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല.

മുഹമ്മദ്‌ നബി (സ)യുടെ ഉമ്മത്തിൽ സംഭവിച്ചതും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയ ഭിന്നിപ്പുകൾ ഉണ്ടായത് ഈ പറഞ്ഞ വളരെ വ്യക്തമായ തെളിവ് വന്നു കിട്ടിയതിന്നു ശേഷം മാത്രമാണ്. 

• തൗഹീദ് എന്താണെന്നും ശിർക്ക് എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും  ഈ സമുദായത്തെ പഠിപ്പിച്ചു. 

• ഇമാൻ  എന്താണെന്നും കുഫ്ർ എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു. 

• ഹലാലുകൾ എന്താണെന്നും ഹറാമുകൾ എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.  

• സുന്നത്ത് എന്താണെന്നും ബിദ്അത്ത്  എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.

അങ്ങിനെ തുടങ്ങി, സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന എന്തെല്ലാം ഉണ്ടോ അതെല്ലാം, നരഗത്തിൽനിന്നും അകറ്റുന്നത് എന്തെല്ലാം ഉണ്ടോ അതെല്ലാം തന്നെ വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.

വിശുദ്ധ ഖുർആനിലൂടെയും തിരു ഹദീസിലൂടേയും അന്നും ഇന്നും എന്നും നിലനിൽക്കുന്ന വ്യക്തമായി തെളിവ് വന്നതിന്നു ശേഷം മാത്രമേ ഏതൊരു വിഷയത്തിലും  തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടായിട്ടുള്ളൂ.

അത്തരം ഒരു സന്ദർഭത്തിൽ  ഉണ്ടാകുന്ന ചോദ്യമാണ് എന്താണ് ഈ ഭിന്നിപ്പിന്റെ കാരണം?

ഭിന്നിപ്പിന്റെയും തര്ക്കങ്ങളുടെയും കാരണം

ഏതു തർക്ക വിഷയങ്ങളിലും ഉണ്ടാകാറുള്ളപോലെതന്നെ, ജിന്ന് വിഷയത്തിലും ജനങ്ങളിൽ നല്ലൊരു വിഭാഘത്തിന്റെയും ഒരു അന്വേഷണമാണ് എന്തുകൊണ്ട് ഈ രൂപത്തിലുള്ള ഭിന്നതയും തര്ക്കങ്ങളും ഉണ്ടാക്കുന്നു, എന്താണ് ഇതിന്റെയൊക്കെ കാരണം? തങ്ങൾ ഇതുവരെ സത്യത്തിൻറെ ദ്വജവാഹകർ എന്നു കരുതിയ പണ്ഡിതൻമാർ തന്നെ  തികച്ചും വിഭിന്നങ്ങളായ നിലപാടിൽ എന്തൊരു കാരണത്താൽ വന്നുപെട്ടു എന്നതിനെ കുറിച്ചു അല്ലാഹു നമുക്ക് പറഞ്ഞുതരുമ്പോൾ, അത് നമ്മൾ അറിയേണ്ട ഒരു കാര്യം തന്നെയാണ്.

എന്താണ് ഈ ഭിന്നിപ്പിന്റെ കാരണം എന്ന ചോദ്യത്തിന്നു വളരെ കൃത്യമായി തന്നെ ഒരു ഉത്തരം അല്ലാഹു പറയുന്നുണ്ട്.

"എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല." - ഖുർആൻ 2:213

അപ്പോൾ മത്സരം ആണ് ഭിന്നിപ്പിന്നും തര്ക്കത്തിന്നും ഒക്കെ കാരണം.  ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ജരീർ അത്വബരി (റഹി) പറയുന്നു -

يقول: بغيًا على الدنيا وطلبَ ملكها وزخرفها وزينتها، أيُّهم يكون له الملك والمهابة في الناس، فبغى بعضُهم على بعض، وضرب بعضُهم رقاب بعض

"ഇഹലൊകത്തിന്നു വേണ്ടിയുള്ള മാത്സര്യം. അതിന്റെ (ഇഹലൊകത്തിന്റെ) ആധിപത്യവും അതിന്റെ പളപളപ്പും അതിന്റെ സൌന്ദര്യവും ഒക്കെ അന്വേഷിക്കലും, ജനങ്ങളിൽ വെച്ചു ആർക്കാണ് അധികാരവും അന്തസും കിട്ടുക എന്നതിന്നും ഒക്കെ വേണ്ടി. അങ്ങിനെ ചിലർ ചിലരോട് മത്സരിക്കുകയും ചിലർ ചിലരുടെ  തല എടുക്കുകയും ചെയ്തു." - ഇമാം ത്വബരി(റഹി), ഖുർആൻ  2:213.

ഒരു കാര്യം ഉറപ്പായി. അതായത് ഈ മത്സരങ്ങൾ ഒന്നും തന്നെ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയല്ലായിരുന്നു. മറിച്ചു, അത് ഇഹപരമായ, താൽകാലിക അധികാര-സ്ഥാനമാനങ്ങൾ എന്ന് തുടങ്ങിയ കാര്യങ്ങൾ നേടുന്നതിനു വേണ്ടിയാകുന്നു.

ഭിന്നിപ്പിന്റെയും തർങ്ങളുടെയും പര്യാവസാനം - 1

സാധാരണയായി ഭിന്നിപ്പുകളും തർക്കങ്ങളും ഉണ്ടാകുമ്പോൾ രണ്ടു കൂട്ടരും തെറ്റിപ്പോയി എന്നാണു ജനങ്ങൾ വിധിയെഴുതാറുള്ളത്. എന്നാൽ അല്ലഹുവീന്റെ വിധി മറ്റൊന്നാണ്. സ്വർഗ്ഗവും നരഗവും എന്ന രണ്ടു ആത്യന്തികമായ പ്രതിഫലങ്ങൾ പോലെതന്നെ ഭിന്നിപ്പിന്റെയും തർക്കങ്ങളുടെയും പര്യാവസാനം ഒന്നുകിൽ അത് സ്വർഗത്തിൽ എത്തിക്കും അല്ലെങ്കിൽ അത് നരഗത്തിൽ എത്തിക്കും. രണ്ടിൽ ഒന്ന് ഉറപ്പാണ്.

"എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്‍റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു."- ഖുർആൻ 2:213

രണ്ടു വിഭാഗവും വഴിപിഴക്കും എന്നല്ല. മറിച്ചു, അല്ലാഹു, അവന്റെ താല്‍പര്യപ്രകാരം, സത്യവിശ്വാസികളെ നേരായ പാതയിൽ അഥവാ സ്വർഗത്തിന്റെ പാതയിൽ ഉറപ്പിച്ചു നിറുത്തും.

فوفق [الله] الذي آمنوا وهم أهل الإيمان بالله وبرسوله محمد صلى الله عليه وسلم المصدّقين به وبما جاء به أنه من عند الله لما اختلف الذين أوتوا الكتاب فيه.

"സത്യവിശ്വാസികളെ അവൻ (അല്ലാഹു) ഒരുമിപിച്ചു നിറുത്തും. അവർ (സത്യവിശ്വാസികൾ) അല്ലാഹുവിലും അവന്റെ ദൂദരിലും ഈമാൻ ഉള്ളവരും, വേദക്കാർ ഭിന്നിച്ച വിഷയത്തിൽ അല്ലാഹുവിനെയും റസൂലിനെയും, അവർ എന്തൊന്നു കൊണ്ടുവന്നുവോ അതിനെയും സത്യപ്പെടുത്തുന്നവരും ആയിരിക്കും" - ഇമാം ത്വബരി(റഹി), ഖുർആൻ  2:213.

കക്ഷി താൽപര്യങ്ങൾക്ക്‌ അധീധമായി അല്ലാഹുവും അവന്റെ നബിയും എന്ത് പറഞ്ഞുവോ അവിടെ നിൽക്കുകയും അത് സ്വീകരിക്കുകയും ചെയ്യുവാൻ മനസ്സുള്ള, തയ്യാറുള്ള ഒരു കൂട്ടം ആളുകളെ അല്ലാഹു നേരായ പാതയിൽ ഒരുമിപിച്ച്ചു നിറുത്തും.

താൻ ഇതുവരെ നിലകൊണ്ടിരുന്ന ഒരു നിലപാടിന്നോ ഒരു പ്രവൃത്തിക്കോ എതിരായിക്കൊണ്ട് അല്ലാഹു ഇങ്ങിനെ പറഞ്ഞിരിക്കുന്നു അവന്റെ തിരുദൂദർ ഇങ്ങിനെ പറഞ്ഞിരിക്കുന്നു എന്ന് വ്യക്തമായിക്കഴിഞ്ഞാൽ കക്ഷിത്വം വെടിയുകയും അല്ലാഹുവും അവന്റെ ദൂദരും എതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് സ്വീകരിക്കുക എന്നുള്ളതാണ് ഒരു സത്യവിശ്വാസിയുടെ അടിസ്ഥാന ഗുണം. ഈ ഒരു ഗുണം നഷ്ടപ്പെട്ടാൽ അവന്റെ കാര്യം മഹാ കഷ്ടം തന്നെയായിരിക്കും.

എന്നാൽ ഇത്തരം വിഷയങ്ങളിൽ നിന്ന് മാറിനിൽക്കുകയും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ നിൽകുന്ന ഒരു മൂന്നാം കക്ഷിയെയും നമുക്ക് കാണുവാൻ സാധിക്കും. അവരുടെ സ്ഥാനം എവിടെയായിരിക്കും എന്ന് അവർ തന്നെ ചിന്തിക്കുന്നത് അവരുടെ പരലോകത്തിന് നന്നായിരിക്കും എന്നാണു സൂചിപ്പിക്കുവാനുള്ളത്.

ഭിന്നിപ്പിന്റെയും തർങ്ങളുടെയും പര്യാവസാനം - 2

ഇനിയാണ് രണ്ടാമത്തെ കൂട്ടം ആളുകളുടെ അവസ്ഥ മനസിലാക്കേണ്ടത് .

"എന്നാല്‍ അവര്‍ ( ജനങ്ങള്‍ ) കക്ഷികളായിപിരിഞ്ഞു കൊണ്ട്‌ തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്‌. ഓരോ ക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട്‌ സംതൃപ്തി അടയുന്നവരാകുന്നു." - ഖുർആൻ 23:53.

അതെ, തങ്ങളുടെ കക്ഷി, സംഘടന, നേതാവ് ഇവരൊക്കെ എന്ത് നിലപാടെടുത്തു അതുത്തന്നെയാണ് ശരി എന്ന മൌഡ്യമായ ധാരണയിൽ അവർ കഴിഞ്ഞുകൂടും. തീര്ന്നില്ല -

"( നബിയേ, ) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട്‌ വിട്ടേക്കുക." - ഖുർആൻ 23:54.

അങ്ങ് വിട്ടേക്കുക, അതല്ലാതെ അവരെ വിശ്വാസികളാക്കുവാൻ വേണ്ടി ഒന്ന് ചെയ്യേണ്ടതില്ല, അതിന്നു സാധിക്കുകയും ഇല്ല. ഇനിയും അല്ലാഹു പറയുന്നു -

"അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌ നാം അവര്‍ക്ക്‌ നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന്‌ ? അവര്‍ ( യാഥാര്‍ത്ഥ്യം ) ഗ്രഹിക്കുന്നില്ല." - ഖുർആൻ 23:55-56.

സന്താനങ്ങളും സ്വത്തും അധികാരവും ആൾബലവും മറ്റും ഒക്കെ കാണുമ്പോൾ, അതെല്ലാം സത്യം അവരുടെ കൂടെയാണെന്ന ഒരു വിചാരമൊന്നും സത്യവിശ്വാസിക്ക്‌ ഉണ്ടാകില്ല. ലോകത്തെ സർവ്വ സൃഷ്ടികൾ എതിരായാൽ പോലും അല്ലാഹു കൂടെയുണ്ടെങ്കിൽ, ഇവകൾകൊന്നും ഒരു പുൽകൊടിയുടെ വിലപോലും ഉണ്ടാകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ ആയിരിക്കും ഒരു സത്യവിശ്വാസി. ഈ ഒരു നിലപാടിലേക്കാണ് നമ്മൾ വരേണ്ടത്.

പറയുന്ന കാര്യങ്ങൾ, അത് പ്രമാണബദ്ധമാണെങ്കിൽ, സ്വീകരിക്കുക എന്നുള്ളതാണ് ഭിന്നിപ്പുകൾ അവസാനിപ്പിക്കുവാനും, ആത്യന്തികമായി ഓരോ ആളുകളും നരഗക്കുഴിയിൽ ചെന്ന് പതിക്കുവാതിരിക്കുവാനും നല്ലത്എന്ന് തുടക്കത്തിൽ, സ്വന്തത്തോടും ഇത് വായിക്കുന്നവരോടും  സൂചിപ്പിക്കുവാനുള്ളത്.

അറബിയിൽനിന്നും ഉദ്ധരണികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കഴിവിന്റെ പരമാവധി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വല്ല തെറ്റും കാണുകയാണെങ്കിൽ ഉപദേശബുദ്ധ്യാ അത് ചൂണ്ടിക്കാണിക്കണം എന്ന് അഭ്യർത്തിക്കുന്നു.

തുടരും, ഇൻഷാ അല്ലാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബു ആബ്ദുൽ മന്നാൻ
 ابو عبد المنان محمد نزامدين  ابن عبداللطيف

Friday, February 14, 2014

ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങളും പരിശുദ്ധ ഖുർആനിന്റെ അജയ്യമായ പരിഹാരവും

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി
പരമ കാരുണ്യകന്റെ രക്ഷയും കരുണയും നിങ്ങളിൽ വർഷിക്കുമാറാകട്ടെ

കൊലപാതകം എന്ന മഹാ പാപത്തിന്നു ശിക്ഷ ആയിക്കൊണ്ട്‌  ജീവപര്യന്തം തടവ്‌  എന്നാൽ അതിനർത്ഥം - ആഴ്ചയിൽ കോഴിബിരിയാണി, ചപ്പാത്തി കച്ചവടം, അതിന്റെ വരുമാനം, ഫേസ് ബുക്ക് ഉപയോഗിക്കൽ, മറ്റു പലതും,  സുഭിക്ഷ ജീവിതം.... പരോൾ, വീണ്ടും കൊലചെയ്യൽ.... കൊലക്കു ശേഷം പോലീസ് സംരക്ഷണം.... നല്ലനടപ്പ്‌, ജയിൽ മോചിതൻ.... വേണ്ടിവന്നാൽ വീണ്ടും കൊലപാതകം.....

ഇത് വർത്തമാന കേരളത്തിന്റെ അവസ്ഥയാണ്. ചിലപ്പോൾ ലോകത്തുള്ള നല്ലൊരു ശതമാനം രാജ്യങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്.

ജീവപര്യന്തം ശിക്ഷക്ക് വിധേയനായ കുറ്റവാളിക്ക് ജയിലിൽ ആയ്ഴ്ചയിൽ ലഭിക്കുന്ന കോഴി ബിരിയാണിയും മറ്റും കൊടുക്കുന്നത്  നാട് ഭരിക്കുന്നവരുടെ തറവാട് സ്വത്തിൽനിന്ന് അല്ല  എന്നും മറിച്ച്  ശ്വസിക്കുന്ന വായു മാറ്റി നിറുത്തിയാൽ എന്തിന്നും ഏതിന്നും ടാക്സ് (കരം) കൊടുക്കുന്ന രാജ്യത്തെ പൌരന്മാരുടെ പണം കൊണ്ടാണ് എന്നും  പ്രത്യേകം പറയേണ്ടതില്ല.

• സ്വന്തം പിതാവിനെ/ഭർത്താവിനെ/മക്കളെ/ഭാര്യയെ/അമ്മയെ അരും കൊല ചെയ്ത  കൊലയാളിക്ക്  സ്വന്തം പണം (ടാക്സ്) കൊണ്ട് ബിരിയാണി വിളമ്പികൊടുക്കേണ്ടി വരുന്ന എറ്റവും വലിയ വിരോധാഭാസത്തിൽ ആണ് നമ്മൾ ജീവിക്കുന്നത് .

• സ്വന്തം പിതാവിനെ/ഭർത്താവിനെ/മക്കളെ/ഭാര്യയെ/അമ്മയെ അരും കൊല ചെയ്ത  കൊലയാളി ഉണ്ടാക്കിയ ചപ്പാത്തിയും കോഴിക്കറിയും പണം കൊടുത്ത് വാങ്ങിക്കഴിക്കുന്ന എറ്റവും വലിയ വിരോധാഭാസത്തിൽ ആണ് നമ്മൾ ജീവിക്കുന്നത് .

എന്തുണ്ട് പരിഹാരം ?

ഇരുണ്ട യുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട ആറാം നൂറ്റാണ്ടിൽ, ആരും തിരിഞ്ഞു നോക്കാത്ത, ഗ്രീസിന്റെ ചിന്താ പാര്യമ്പര്യമോ, റോമിന്റെയോ പേർഷ്യയുടെയോ പുരോഗതിയോ ഇല്ലാത്ത അറേബ്യൻ ഉപഭൂഗണ്ടത്തിന്റെ ഒരു കോണിൽ ജീവിച്ച നിരക്ഷരനായ, അതായതു എഴുതുവാൻ അറിയാത്ത വായിക്കുവാൻ അറിയാത്ത, എന്നാൽ സമൂഹം "സത്യസന്ധൻ" എന്ന് വിളിച്ച മുഹമ്മദ്‌ (സ) എന്ന മനുഷ്യനിലൂടെ ലോകത്തെ സർവ്വ മനുഷ്യർക്കും വേണ്ടി ലോകങ്ങൾ സൃഷ്ടിച്ച സൃഷ്ടാവ്  അവതരിപ്പിച്ചത് എന്ന് അവകാശപ്പെടുന്ന, കഴിഞ്ഞു പോയ മുൻ വേദഗ്രന്ഥങ്ങളെ എല്ലാം തന്നെ ഒന്നൊഴിയാതെ സത്യപ്പെടുത്തുന്ന പരിശുദ്ധ ഖുർആൻ, മനുഷ്യൻ തന്റെ സഹജീവിയോടു കാണിക്കുന്ന വളരെ ഗൌരവകരമായ പാപമായ കൊലപാതകത്തിന്നു എറ്റവും യുക്തിഭദ്രമായ, എറ്റവും ജനാതിപത്ത്യപരമായ ഒരു പരിഹാരം മുന്നോട്ടുവേക്കുന്നുണ്ട്.

കേരളത്തിൽ ഇന്ന് നിലവിൽ ഉള്ള രണ്ടു പ്രമാദമായ കൊലക്കേസുകളും അവയുടെ പരിണിത ഫലങ്ങളും പരിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന അജയ്യമായ പരിഹാരവും ആണ്  വളരെ  സംക്ഷിതമായി  ഇവിടെ സൂചിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത് .

1. ഇറ്റാലിയൻ നാവികർ മത്സ്യബന്ധന തൊഴിലാളികളെ വധിച്ചത് .

2. TP ചന്ദ്രശേഖരൻ വധം.

പരിശുദ്ധ ഖുർആൻ മുന്നോട്ടു വെക്കുന്ന പ്രശ്നപരിഹാരമാണ് യഥാർഥത്തിൽ ഈ പറഞ്ഞ രണ്ടു കൊലക്കെസിലേയും കൊല്ലപ്പെട്ടവരുടെ ആശ്രിതർ ആഗ്രഹിച്ചത്‌. എന്നാൽ ദൌർഭാഗ്യവശാൽ മനുഷ്യ നിർമ്മിതമായ നിയമങ്ങൾ അവർക്ക് മുൻപിൽ വലിയ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

ഈ ഒരു സന്ദർഭത്തിലാണ് പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് പരിശുദ്ധ ഖുർആൻ ലോകജനതക്കു മുൻപിൽ സമർപിച്ച കൊപലാതകവുമായി ബന്ധപ്പെട്ട ശിക്ഷാവിധി പ്രസക്തമാകുന്നത്.

പരിശുദ്ധ ഖുർആൻ നിർദേശിക്കുന്ന കൊലപാതകത്തിന്റെ നിയമപരമായ വിവിധ വശങ്ങളിലേക്ക് പോകാതെ, വളരെ പ്രസക്തമായ ഭാഗത്തേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ എഴുത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കൊലപാതകം എന്ന മഹാപാപത്തിന്നു ശിക്ഷയായിക്കൊണ്ട് ഖുർആൻ പറയുന്നു -

"• സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. 

• സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) 

• ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്‍റെസഹോദരന്‍റെ പക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. 

• നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും." ഖുർആൻ 2:178.

സുപ്രധാനമായ രണ്ടേ രണ്ടു തീരിമാനങ്ങൾ ആണ് കൊലപാതകത്തിന്റെ വിഷയത്തിൽ പരിഹാരമായി പരിശുദ്ധ ഖുർആൻ മൊന്നൊട്ടു വെക്കുന്നത്.

1. തുല്യ ശിക്ഷ നടപ്പാക്കുക

കൊന്നവനെ കൊല്ലുക. കൊലപാതക കുറ്റം അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ  തെളിഞ്ഞു കഴിഞ്ഞാൽ  കൊലകുറ്റത്തിൽ പങ്കെടുത്ത ആളെ, അവനുള്ള ശിക്ഷയായിക്കൊണ്ട് പകരം കൊല്ലുക. ഇതാണ് ഒന്നമാതായിക്കൊണ്ട് പരിശുദ്ധ ഖുർആൻ പറയുന്നത്.

A . സ്വതന്ത്രന്നു പകരം സ്വതന്ത്രൻ, അടിമക്ക് പകരം അടിമ, സ്ത്രീക്ക് പകരം സ്ത്രീ

ഇരുണ്ടയുഗം എന്ന് വിശേഷിപ്പിക്കപെട്ട ആറാം നൂറ്റാണ്ടിൽ ദൈവ ദൂതൻ മുഹമ്മദ്‌ (സ) വരുമ്പോൾ പല അസമത്വങ്ങളും സമൂഹത്തിൽ നിലനിന്നിരുന്നു.

1. ഉന്നത ജാതിയിൽ പെട്ട ഒരാൾ താഴ്ന്ന ജാതിക്കാരനെ കൊന്നാൽ, കുറ്റത്തിൽ നിന്നും രക്ഷപ്പെടാൻ പിഴ മാത്രം കൊടുത്താൽ മതിയായിരുന്നു.

2. താഴ്ന്ന ജാതിയിൽ പെട്ട ഒരാൾ ഉന്നത ജാതിക്കാരനെ കൊന്നാൽ, താഴ്ന്ന ജാതിയിൽ പെട്ട ആ കൊലയാളിയെ പകരം കൊന്നിരുന്നു.

3. താഴ്ന്ന ജാതിയിൽ പെട്ട ഒരാൾ ഉന്നത ജാതിക്കാരനെ കൊന്നാൽ ഒന്നിൽ കൂടുതൽ ആളുകളെ കൊന്നിരുന്നു.

4. ഉന്നത ജാതിയിൽ പെട്ട ഒരാൾ താഴ്ന്ന ജാതിക്കാരനെ കൊന്നാൽ, കൊന്നവനെ കൊല്ലുന്നതിനു പകരം അവന്റെ അടിമയെ കൊലക്കു കൊടുത്തിരുന്നു.

5. ഒരു സ്ത്രീ കൊലപാതകം നടത്തിയാൽ പകരം പുരുഷനെ അവർ കൊന്നിരുന്നു.

6....

ഇത്തരം ഉച്ചനീചത്തങ്ങൾ ഇല്ലായ്മ ചെയ്തുകൊണ്ട് ഖുർആൻ പറഞ്ഞു -

"സ്വതന്ത്രനു പകരം സ്വതന്ത്രനും" അഥവാ സ്വതന്ത്രനായ ഒരു വ്യക്തി ഒരു കൊല ചെയ്‌താൽ ശിക്ഷയായിക്കൊണ്ട് അവനെ തന്നെ കൊല്ലണം, അവന്റെ അടിമയെ അല്ല.

"അടിമയ്ക്കു പകരം അടിമയും" - ഒരു അടിമയാണ് കൊല ചെയ്തതെങ്കിൽ ശിക്ഷയായിക്കൊണ്ട് ആ അടിമയെ തന്നെ കൊല്ലണം.

"സ്ത്രീക്കു പകരം സ്ത്രീയും" - ഒരു സ്ത്രീ ആണ് കൊലപാതകം നടത്തിയത് എങ്കിൽ ശിക്ഷയായിക്കൊണ്ട് അവളെ കൊല്ലുക. 

കൊന്നവനെ കൊല്ലുക, കൊന്നവനെ മാത്രം കൊല്ലുക, കൊന്നത് ആണാകട്ടെ, പെണ്ണാകട്ടെ, അടിമയാകട്ടെ.

B. കൊലപാതകത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ശിക്ഷ ബാധകം 

ഒരു വ്യക്തിയെ കൊന്നത് ഒരു സംഘം ആളുകൾ ആണെങ്കിൽ പോലും, ആ കൊലപാതകത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ശിക്ഷ ബാധകമാണ് എന്നാണു പ്രഭലമായ അഭിപ്രായമായിക്കൊണ്ട് ഇമാം ഇബ്നു കസീർ (റഹി) ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ വിശദീകരിക്കുന്നത്.

2. വിട്ടു വിട്ടുവീഴ്ച ചെയ്യുക

രണ്ടാമ്മതായിക്കൊണ്ട് വിട്ടുവീഴ്ച്ചയുടെയും, ക്ഷമയുടെയും മാർഗമാണ്  പരിശുദ്ധ ഖുർആൻ കൊലപാതകത്തിന്റെ വിഷയത്തിൽ മുന്നോട്ട് വെക്കുന്നത്.

കൊല്ലപെട്ടയാളുടെ ആശ്രിതർ വിട്ടുവീഴ്ചക്ക് തയ്യാർ ആണെങ്കിൽ (മാത്രം), നഷ്ടപരിഹാരം നൽകിക്കൊണ്ട് കൊലയാളിക്ക് ശിക്ഷയിൽ നിന്നും ഒഴിവാകാം.

അങ്ങിനെ രണ്ടാൽ ഒരു മാർഗം സ്വീകരിക്കുവാൻ കൊല്ലപെട്ടവന്റെ ആശ്രിതർക്ക് അവസരം നൽകിക്കൊണ്ട്  ആ കേസ് അവിടംകൊണ്ട് അവസാനിപ്പിക്കുവാൻ ആണ് പരിശുദ്ധ ഖുർആൻ പറയുന്നത്.

കൊലപാതകക്കേസ് അന്വേഷിക്കേണ്ടതും വിധി നടപ്പാക്കെണ്ടതും  അതതു രാജ്യത്തെ കോടതികൾ ആണ്, ജനങ്ങൾ അല്ല.

എറ്റവും യുക്തി പരം 

കൊലപാതകത്തിന്നു ശിക്ഷയായിക്കൊണ്ട് ജീവപര്യന്തം ശിക്ഷ വിധിച്ചാൽ, കൊലയാളിയെ തീറ്റിപോറ്റെണ്ട ഉത്തരവാദിത്തം ഗവർന്മെന്റിനായിരിക്കും അഥവാ ടാക്സ് നൽകുന്ന രാജ്യത്തെ ഓരോ പൌരന്റെയും ചുമതലയായിത്തീരും അതിന്റെ ഉത്തരവാദിത്വം. അങ്ങിനെ പിതാവിനെ  നിഷ്കരുണം വെട്ടികൊന്ന കൊലയാളിക്ക്  രാജ്യത്തെ പൌരൻ കൂടിയായ മകന്റെ ചിലവിൽ ആഴ്ചയിൽ കോഴിബിരിയാണി കഴിക്കാം!

എന്നാൽ ഖുർആൻ നിയമപ്രകാരം ഒരു കൊലപാതകിയുടെ അവസാനം - ഒന്നുകിൽ അവൻ കൊന്നതിനു പകരമായി അവന്നു വധ ശിക്ഷ ലഭിക്കും അതോടു കൂടി അവന്റെ തിന്മയിൽ നിന്നും സമൂഹം എന്നെന്നേക്കുമായി രക്ഷപ്പെടും. അല്ലെങ്കിൽ നല്ല മോചന ദ്രവ്യം നൽകികൊണ്ട് പുറത്തു പോകാം, ബിരിയാണി സ്വന്തം ചിലവിൽ കഴിക്കേണ്ടിവരും, സർക്കാരിന്നു ഒരു ബാധ്യതയും അവൻ മൂലം ഇല്ല. പിതാവിനെ  കൊന്ന കൊലയാളിക്ക് ആഴ്ചയിൽ കോഴിബിരിയാണി വാങ്ങിക്കൊടുക്കേണ്ട ഏറവും വലിയ അപമാനത്തിൽനിന്നും മകന്നും കുടുംബത്തിന്നും രക്ഷപ്പെടാം. 

ഇവിടെയാണ്‌ പരിശുദ്ധ ഖുർആനിന്റെ നിയമം ഏറവും യുക്തിപരമാകുന്നത് .

ഏറ്റവും ജനാതിപത്ത്യപരം

ജനാതിപത്ത്യ രാജ്യമായ ഇന്ത്യയെപോലുള്ള രാജ്യങ്ങളിൽ കോടതിയിലെ ജഡ്ജി ആണ് കൊലപാതകിക്കു നൽകേണ്ട ശിക്ഷയെ കുറിച്ചു അന്തിമ തീരുമാനം എടുക്കുന്നത്. എന്നാൽ ഒരു ഖുർആനിക നിയമം അനുസരിച്ചു കൊല്ലപെട്ടവന്റെ അനന്തരാവകാശികൾ ആണ് അന്തിമ തീരുമാനം എടുക്കുന്നത്, ജഡ്ജി അത് നടപ്പാകുന്നു. 

• കൊല്ലപെട്ട ആളുടെ അനന്തരാവകാശികൾ കൊലയാളി കൊല്ലപ്പെടണം എന്ന് പറഞ്ഞാൽ, ഇസ്ലാമിക കോടതി ആ കൊലയാളിക്ക് വധ ശിക്ഷ വിധിക്കും.

• കൊല്ലപെട്ട ആളുടെ അനന്തരാവകാശികൾ കൊലയാളിയിൽ നിന്നും നഷ്ടപരിഹാരം സ്വീകരിക്കുവാൻ തയാർ ആണെങ്കിൽ മാത്രം നഷ്ടപരിഹാരം നൽകിക്കൊണ്ട് കൊലയാളിക്ക് ശിക്ഷയിൽ നിന്നും ഒഴിവാകാം.

കൊല്ലപെട്ട ആളുടെ അനന്തരാവകാശികൾ ആകുന്നു ശിക്ഷയുടെ  അന്തിമ വിധി തീരുമാനിക്കുന്നത്. അത് കൊണ്ടാണ് പരിശുദ്ധ ഖുർആനിന്റെ ഈ നിയമത്തെ എറ്റവും ജനാതിപത്ത്യം എന്ന് വിശേഷിപ്പിച്ചത്‌.

കേരളത്തിൽ ഇന്ന് നിലവിൽ ഉള്ള രണ്ടു പ്രമാദമായ കൊലക്കേസുകളും അവയുടെ പരിണിത ഫലങ്ങളും ആണ് ഇനി സൂചിപ്പിക്കുന്നത്.

ഇറ്റാലിയൻ നാവികരുടെ കൊലപാതകം


ഇറ്റാലിയൻ നാവികർ മത്സ്യതൊഴിലാളികളെ കൊല്ലുവാൻ വേണ്ടി കടലിൽ ഇറങ്ങിയവർ അല്ല എന്ന് ആ കേസിനെ പറ്റി പഠിച്ചവർക്കും കൊല്ലപെട്ടവരുടെ ബന്ധുക്കൾക്കും  ബോധ്യമായതാണ്‌. മത്സ്യതൊഴിലാളികളെ നാവികർ കൊന്നുവെങ്കിലും അതൊരു മുൻകൂട്ടി നിശ്ചയിക്കുകയോ, ഗൂഡാലോചന നടക്കുകയോ ചെയ്‌തിട്ടില്ല എന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ അനന്തരാവകാശികളായ ഭാര്യമാർ മോചനദ്രവ്യം സ്വീകരിക്കുവാൻ തയ്യാർ ആയതും നാവികർക്ക് എതിരെയുള്ള കേസ് പിൻവലിക്കുവാൻ തയ്യാർ ആയതും. http://www.bbc.co.uk/news/world-asia-india-17825300 .

ഖുർആനിക നിയമം ആണ് ഇവിടെ നടപ്പാക്കുന്നത് എങ്കിൽ, ഇറ്റാലിയൻ നാവികർക്ക് മോചന ദ്രവ്യം നൽകികൊണ്ട് കേസ് അവസാനിപ്പികാം. കാരണം കൊല്ലപെട്ട മത്സ്യതൊഴിലാളികളുടെ ഭാര്യമാർ മോചന ദ്രവ്യം സ്വീകരിച്ചുകൊണ്ട് നാവികർക്ക് എതിരെ ചുമത്തിയ കേസ് പിൻവലിക്കുവാൻ തയാർ ആണ്. അതോടുകൂടി കേസ് അവസാനിക്കുകയും, കേസ് നീളുമ്പോൾ ഉണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയിൽ നിന്നും രാജ്യത്തിന്ന്  ഒഴിവാക്കുകയും ചെയ്യാം.

ദൌർഭാഗ്യവശാൽ, ഈ കേസ് ഇന്നും ടാക്സ് അടക്കുന്ന രാജ്യത്തെ പൌരന്റെ ചിലവിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.

TP ചന്ദ്രശേഖരൻ വധം.

വളരെ കൃത്യമായ പദ്ധതിയിട്ടുകൊണ്ട് നടത്തിയ കൊലപാതകത്തിൽ, ജീവപര്യന്തം ശിക്ഷക്ക് വിധേയരായവർക്ക് ഭക്ഷണവും വസ്ത്രവും പാർപിടവും എല്ലാം ഇനി ടാക്സ് അടക്കുന്ന പൌരന്റെ ചിലവിൽ ആയിരിക്കും.ആ ചിലവിലേക്ക്‌ ഭാവിയിൽ ടാക്സ് അടക്കുവാൻ പോകുന്ന അദ്ദേഹത്തിന്റെ മകന്റെ വിയർപ്പിന്റെ ഒരു ഭാഗവും ഉണ്ടായിരിക്കും. അങ്ങിനെ അച്ചനെ നിഷ്കരുണം വെട്ടികൊന്ന കൊലയാളികൾക്ക് ആഴ്ചയിൽ കോഴിബിരിയാണി വാങ്ങിക്കൊടുക്കേണ്ട എറ്റവും വലിയ അപമാനത്തിൽ ആ മകൻ, ആ ഭാര്യ, ആ അമ്മ എന്നിവർ എത്തിച്ചേരും.

എന്നാൽ പരിശുദ്ധ ഖുർആനിന്റെ നിയമം അനുസരിച്ച്  കൊലയാളികൾക്ക് വധശിക്ഷയാണ് നൽകുക.  അത് തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണ്, മകനാണ് . കൊലയാളികൾ മോചന ദ്രവ്യം നൽകുവാൻ തയ്യാർ ആയാൽ പോലും അന്തിമ തീരുമാനം എടുക്കേണ്ട TPയുടെ അനന്തരാവകാശികൾ ഏതു തിരഞ്ഞെടുക്കും എന്നത് സാമാന്യ ബുദ്ധി പറഞ്ഞു തരും.

ഈയുള്ളവന്റെ അഭിപ്രായത്തിൽ, പരിശുദ്ധ ഖുർആൻ കൊലപാതകത്തിന്റെ വിഷയത്തിൽ പറഞ്ഞ പരിഹാരം ഒരു തവണയെങ്കിലും നടപ്പാക്കിക്കൊണ്ട് കൊന്നവരെ കൊന്നാൽ, അത് തുടർകഥയാകുന്ന കൊലപാതക പരമ്പരകൾക്ക് ഒരു അന്ത്യം കുറിക്കും എന്നത് തീർച്ച.

പരിശുദ്ധ ഖുർആൻ മുന്നോട്ട് വെച്ച അഥവാ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് മുന്നോട്ട് വെച്ചപരിഹാരമാണ് ഇവിടെ സൂചിപിച്ച രണ്ടു കേസുകളിലും കൊല്ലപ്പെട്ടവരുടെ ആശ്രിതർ ആശിച്ചത്. നിർഭാഗ്യവശാൽ മനുഷ്യ നിർമ്മിത നിയമങ്ങൾ  കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണതയിലേക്കും കൂടുതൽ സാമ്പത്തിക ബാധ്യധയിലേക്കും ആണ് നയിക്കുന്നത്.

യഥാർഥത്തിൽ മനുഷ്യന്റെ ഹൃദയത്തിന്റെ തേട്ടമാണ്‌ പരിശുദ്ധ ഖുർആൻ പരിഹാരമായി പറയുന്നത്. ആ തേട്ടം കാണുവാൻ സാധിക്കുന്നത് അവനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സൃഷ്ടാവിനാകുന്നു. അതുകൊണ്ട് തന്നെയാണ് ആ സൃഷ്ടാവ് മനുഷ്യ കുലത്തോട് ഒരു ചോദ്യം ചോദിക്കുന്നതും -

"നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ (സ്രിഷ്റ്റാവിന്നു) പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധന്മാർ ആണെകിൽ ." - ഖുർആൻ 2:23.

അബൂ അബ്ദുൽ മന്നാൻ 

Tuesday, January 14, 2014

താടിയും സ്വയം വിഡ്ഢിയും - ഭാഗം - 3

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

മീശ വെട്ടലും താടി വളർത്തലും സമ്പൂർണ്ണ മുസ്ലിമിന്റെ അടയാളം 

വിശ്വാസംകൊണ്ടും കർമ്മംകൊണ്ടും അല്ലാഹുവിന്റെ കൽപനകളെയും നബി(സ)യുടെ ചര്യകളേയും യഥാവിധി ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുന്ന ഒരു മുസ്ലിനിറെ അടയാളമാണ് മനുഷ്യ പ്രകൃതിയുടെ ഭാഗമായികൊണ്ടും വൃത്തിയുടെ ഭാഗമായിക്കൊണ്ടും സ്വഹീഹായ ഹദീസുകൾ പഠിപ്പിക്കുന്ന, ജൂതനിൽ നിന്നും ക്രിസ്ത്യാനിയിൽ നിന്നും ഒരു മുസ്ലിമിനെ വ്യക്തമായി വകതിരിക്കുകയും ചെയ്യുന്ന മീശ വെട്ടലും താടി വളർത്തലും.

ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നു -

"സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണ്ണമായി കീഴ്‌വണക്കത്തില്‍ (ഇസ്ലാമിൽ) പ്രവേശിക്കുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു." - ഖുർആൻ 2:208.

"ഇസ്ലാമിന്റെ മുഴുവൻ നിയമങ്ങളെയും പ്രവർത്തനത്തിൽ കൊണ്ടുവരുവാൻ     മഹത്വമേറിയവനായ അല്ലാഹു സത്യവിശ്വാസികളോട്  കൽപിക്കുന്നു. മുഹമ്മദ്‌ നബി(സ)യെയും അദ്ദേഹം കൊണ്ടുവന്നതിനെയും സത്യപ്പെടുത്തിയവരും അദ്ദേഹത്തിന്റെ മുൻപ് ഉള്ള നബിമാരെയും ദൂദന്മാരെയും അവർ  കൊണ്ടുവന്നതിനെയും സത്യപ്പെടുത്തിയവരും 'സത്യവിശ്വാസികൾ ' എന്നു പറഞ്ഞവരിൽ പെടും. ഇസ്ലാമിലെ നിയമങ്ങളിലേക്കും അതിന്റെ നിബന്ധനകളിലേക്കും  നിർബന്ധമാക്കപെട്ട കാര്യങ്ങളെ സൂക്ഷിക്കുന്നതിലേക്കും തീർച്ചയായും അല്ലാഹു രണ്ടു വിഭാഗം ആളുകളെയും ക്ഷണിക്കുകയാണ്. അതിൽനിന്നും ഏതെങ്കിലും ഒന്ന് വിട്ടുപോകുന്നത് അവൻ (അല്ലാഹു) അവരെ (സത്യവിശ്വാസികളെ) തടഞ്ഞിരിക്കുകയും ചെയ്‌തിരിക്കുന്നു. " - ഇമാം ത്വബരി(റഹി), ഖുർആൻ 2:208.

മീശ വെട്ടലും താടി വളർത്തലും മനുഷ്യ പ്രകൃതിയുടെയും വൃത്തിയുടെയും ഭാഗമായികൊണ്ടാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്  എന്ന്  കഴിഞ്ഞ ഭാഗങ്ങളിൽ നിന്നും വളരെവ്യക്തമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ഇബ്രാഹീം(അ) അലാഹുവിനാൽ പരീക്ഷിക്കപെട്ട മീശ വെട്ടലും താടി വളർത്തലും ഉൾപെട്ട കൽപനകൾ. അങ്ങിനെ, കൽപനകൾ മുഴുവൻ പൂർത്തീകരിച്ച ഒരു സമ്പൂർണ്ണ മുസ്ലിമായിക്കൊണ്ടാണ് പരിശുദ്ധ ഖുർആൻ മഹാനായ ഇബ്രാഹീം (അ)നെ പരിചയപ്പെടുത്തുന്നത്.

"നീ കീഴ്പെടുക (മുസ്ലിം ആകുക) എന്ന്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു." - 2:131.

വെള്ളം നിറച്ച ഒരു പാത്രം കാണിച്ചുകൊണ്ട് ഇതുമുഴുവൻ കുടിക്കൂ എന്ന് ഒരാളോട് പറയുകയും അങ്ങിനെ അയാൾ അതെടുത്തു കുടിക്കുകയും ചെയ്തപോലെ അല്ല ഇബ്രാഹീം നബി(അ)യോട് അല്ലാഹു 'കീഴ്പെടുക (മുസ്ലിം ആകുക)' എന്ന് പറഞ്ഞപ്പോൾ 'ഞാനിതാ കീഴ്പെട്ടിരിക്കുന്നു (മുസ്ലിം ആയിരിക്കുന്നു)' എന്ന് അദ്ദേഹം പറഞ്ഞത്.

തന്റെ ബാല്യകാലത്തിലൂടെയും, കൌമാരപ്രായത്തിലൂടെയും യൌവനത്തിലൂടെയും, തന്റെ വാർധ്യക്യത്തിലും എല്ലാം തന്നെ, മരണം വരേക്കും അല്ലാഹുവിന്റെ കൽപനകൾ യഥാവിധി, ഒന്നെഴിയാതെ, യാതൊരു സന്ദേഹവും ഇല്ലാതെ, പരിപൂർണ്ണമായി, അല്ലാഹു തൃപ്തിപ്പെടും വിധം പാലിച്ചത്കൊണ്ടാണ് ഇബ്രാഹീം നബിയെ ഒരു സമ്പൂർണ്ണ മുസ്ലിമായിക്കൊണ്ട് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. 

ഏതൊരു കീഴൊതുക്കത്തിലൂടെയാണോ ഇബ്രാഹീം (അ) സമ്പൂർണ്ണ മുസ്ലിമായത് , അതേ കീഴൊതുക്കത്തിന്റെ ഭാഗമാണ് മീശ വെട്ടലും താടി വളർത്തലും എന്ന തിരിച്ചറിവാണ് അല്ലാഹുവിന്നു പൂർണ്ണമായി കീഴൊതുങ്ങുവാൻ ശ്രമിക്കുന്ന ഒരു മുസ്ലിമിന്നു ഉണ്ടാകേണ്ടത്.

ഇത്തരമൊരു അറിവിന്റെ അടിസ്ഥാനത്തിലാണ് മീശ വെട്ടലും താടി വളർത്തലും ഒരു സമ്പൂർണ്ണ മുസ്ലിമിന്റെ അടയാളമായി മാറുന്നത്.

എന്തുകൊണ്ട് താടി?

ചില ആളുകൾ ചോദിക്കുന്നു എന്താണ് ഒരു താടിയുടെ കാര്യം മാത്രം പറയുന്നത് എന്ന്. അത്തരം ആളുകളോട് പറയുവാനുള്ളത് എന്തെന്നാൽ, താടിയിൽ ഉപരി, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കൽപനകളോട് ഒരു മുസ്ലിം എന്തൊരു നിലപാട് സ്വീകരിക്കുന്നു എന്നത്  താടിയിലൂടെ  കടന്നുവരുന്നുണ്ട്. 

"തങ്ങള്‍ക്കിടയില്‍ ( റസൂല്‍ ) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ്‌ വിജയികള്‍." -ഖുർആൻ 24:51.

നബി (സ) പറഞ്ഞു: "മുശ്രിക്കുകളിൽ നിന്നും (നിങ്ങൾ) വ്യത്യസ്തർ ആകുവിൻ. മീശകൾ വെട്ടുവിൻ, താടി വളർത്തുവിൻ" - ഇമാം ബുഖാരി, ഇമാം മുസ്ലിം.

• "ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു" എന്ന് പ്രഖ്യാപിക്കുവാൻ  തയ്യാറണ്ടോ എന്ന് സ്വന്തം ആത്മാവിനോട് ചോദിക്കുക. 

പ്രമാണബദ്ധമായി ഇസ്ലാമിൽ സ്ഥിരപ്പെട്ട ഒരു  ചര്യയെ, അത് നഖം വെട്ടലാകട്ടെ, ദന്ത ശുദ്ധിവരുത്തലാകട്ടെ, മീശ വെട്ടലാകട്ടെ താടി വളർത്തലാകട്ടെ, ഏതു ചര്യയായാലും അതിൽ ഏതെങ്കിലും ഒന്നിനെ തങ്ങളുടെ ഇച്ച്ചകൾക്ക് അനുസരിച്ചുകൊണ്ട് തള്ളുവാൻ ശ്രമിക്കുന്നവരോട് ഉണർത്തുവാനുള്ളത് എന്തെന്നാൽ അവർ സ്വയം വിഡ്ഢികൾ ആയിരിക്കുന്നു എന്നാണ് .

ഒരു രണ്ടു സെന്റു ഭൂമിവാങ്ങുമ്പോൾ കാണിക്കുന്ന ലാഘവമെങ്കിലും മുഹമ്മദ്‌ നബി(സ)യുടെ ചര്യ മനസ്സിലാക്കുന്ന വിഷയത്തിൽ കാണിച്ചാൽ സ്വന്തം പരലോകത്തിന്നു അത് ഗുണം ചെയ്തേക്കാം.

താടിയും തീവ്രവാദവും

തങ്ങളുടെ വാദങ്ങൾക്ക് പ്രാമാണിക അടിത്തറ  ഇല്ല എന്ന് മനസ്സിലാകുകയും, സുന്നത്തിനെ സ്നേഹിക്കുന്ന ആളുകൾ അതേറ്റുപിടിക്കികയും ചെയ്യന്നത് കാണുമ്പോൾ സ്വന്തം  ദേഹേച്ച മാത്രം കൈമുതലുള്ളവർ ആരോപിക്കുന്ന ഒന്നാണ് തീവ്രവാദം.

അല്ലാഹു അയച്ച സകല പ്രാവാച്ചകന്മാരും, നമ്മുടെ ആദർശ പിതാവായ ഇബ്രാഹീം നബി(അ)യും,  അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ)യും, അവിടുത്തെ ചാണിന്നു ചാണായും മുഴത്തിന്നു മുഴമായും പിൻപറ്റിയ സച്ചരിതരായ സ്വഹാബത്തും ഒന്നടങ്കം ജീവിതത്തിൽ പകർത്തിയ, 24 മണിക്കൂറും പുണ്യം ലഭിക്കുന്ന, ജുമുഅയുടെയും ഖിബ്ലയുടെയും നിസ്കാരത്തിന്റെയും നോമ്പിന്റെയും തുടങ്ങിയ വിഷയങ്ങളിൽ ഒരു മുസ്ലിം ജൂതനിൽ നിന്നും ക്രിസ്ത്യാനിയിൽ നിന്നും വളരെ വ്യക്തമായി എങ്ങിനെ വെർതിരിഞ്ഞൊ അതേപോലെ ഒരു മുസ്ലിമിനെ ജൂതനിൽ നിന്നും ക്രിസ്ത്യാനിയിൽനിന്നും അഗ്നി ആരാധകരിൽ നിന്നുമൊക്കെ വേർതിരിക്കുന്ന താടി വളർത്തുക, മീശ വെട്ടുക എന്ന പ്രബലമായ നബിചര്യയെ സ്വന്തം  ദേഹേച്ചയുടെ ബലത്തിൽ മാത്രം പുറംതള്ളുവാൻ ശ്രമിക്കുന്നവർ അവസാനം എത്തിച്ചേരുന്ന ഒരു ദുരവസ്ഥയാണ് തീവ്രവാദ ആരോപണം.

മുസ്ലിം സമുദായം പ്രബലമായ പ്രവാചക ചര്യകളെ പുറംന്തള്ളുന്നത്‌ കാണുമ്പോൾ, അത്തരം നിലപാടുകൾ ശരിയല്ലെന്ന് പ്രമാണബദ്ധമായി സുന്നത്തിന്റെ ആളുകൾ സമർഥിക്കുകയും ജനങ്ങളെ സുന്നത്തിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്യുമ്പോൾ , അത്തരം പ്രവർത്തനങ്ങൾക്ക് തുരംഗം വെച്ചുകൊണ്ട്, മതമേലങ്കി അണിഞ്ഞ ചില ആളുകളാണ് നബി ചര്യയുടെ ഈ പുനസ്ഥാപനത്തെയും തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത്!

സമുദായം പുറന്തള്ളിയ മുഹമ്മദ്‌ നബി(സ)യുടെ സുന്നത്തുകളെ സമൂഹത്തിൽ ജീവിച്ചുകാണിക്കുന്ന ആളുകളെയാണ് ഇവർ തീവ്രവാദികൾ എന്ന് വിളിക്കുന്നത്‌ !!

യഥാർഥത്തിൽ മീശ വെട്ടുക,  താടി വളർത്തുക എന്ന സുന്നത്തിന്റെ പ്രചാരണത്തെ തീവ്രവാദം എന്ന് വിളിക്കുന്നവർ  അറിഞ്ഞോ അറിയാതെയോ ചെന്നെത്തുന്നത് ജൂതന്റെ തറവാട്ടിലാണ്.

"എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?" ഖുർആൻ 2:87.

• നരഗാവകാശിയായ ജൂതന്റെ ഗുണമായിട്ടാണ് പ്രവാചകചര്യ തള്ളുന്നവരെ പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.

മീശ വെട്ടലും താടി വളർത്തലും നിങ്ങളുടെ മനസ്സിന്നു പിടിക്കാത്ത ഒന്നായത് കൊണ്ടല്ല എങ്കിൽ നിങ്ങളോട്  പറയുവാൻ ഉള്ളത്  - തെളിവ് കൊണ്ടുവരൂ, നിങ്ങൾ സത്യസന്ധൻമാർ ആണെങ്കിൽ.

ആരെയാണ് നിങ്ങൾ തീവ്രവാദി ആകുന്നത്?

മഹാനായ ഇബ്രാഹീം(അ)യേയും അദ്ദേഹത്തെ പിന്തുടർന്ന അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)യും അവിടുത്തെ പിന്തുടർന്നവരെയും സത്യവിശ്വാസികൾ ആയിക്കൊണ്ടാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.

"തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട്‌ കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും ( അദ്ദേഹത്തില്‍ ) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു." ഖുർആൻ 3:68.

"ഇബ്നു മസ്ഊദ്(റ)ൽ നിന്നും നിവേദനം : തീർച്ചയായും ഓരോ നബിക്കും നബിമാരിൽനിന്നുമുള്ള ഉറ്റ സുഹൃത്തുക്കൾ ഉണ്ടാകും. തീർച്ചയായും അവരിൽപെട്ട എന്റെ ഉറ്റ സുഹൃത്ത്‌  എന്റെ (ആദർശ) പിതാവും ഉന്നതനും പ്രതാപവാനുമായ എന്റെ രക്ഷിതാവിന്റെ കൂട്ടുകാരനും (ആയ ഇബ്രാഹീം) ആകുന്നു. എന്നിട്ട് അവിടുന്ന്  'തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്രാഹീമിനോട്‌ കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും ( അദ്ദേഹത്തില്‍ ) വിശ്വസിച്ചവരുമാകുന്നു.' എന്ന് പാരായണം ചെയ്തു." - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 3:68.

24 മണിക്കൂറും പുണ്യം ലഭിക്കുന്ന, മുസ്ലിം സമുദായം വലിച്ചെറിഞ്ഞ നബിചര്യയുടെ പുന്സ്ഥാപനം നടത്തുന്ന ആളുകളെ തീവ്രവാദികൾ എന്ന് വിളിച്ച ആളുകളേ..., നിങ്ങൾ ആരെയാണ് യഥാർഥത്തിൽ തീവ്രവാദി എന്ന് വിളിച്ചത് ? , എന്തിനെയാണ് നിങ്ങൾ തീവ്രവാദം എന്ന് വിളിച്ചത് ?

മതത്തിന്റെ വിഷയത്തിൽ മാത്രം സ്വന്തം ബുദ്ധി പണയംവെച്ച ആളുകൾ തീർച്ചയായും രക്ഷിതാവിന്റെ കോടതിയിൽ ഇതിന്നു മറുപടിപറയേണ്ടിവരും എന്നത് തീർച്ച.

മർഹൂം അമാനി മൗലവി പരിശുദ്ധ ഖുർആൻ വചനം 2:131 വിശദീകരിച്ചുകൊണ്ട് പറയുന്നത് ഈ അവസരത്തിൽ വളരെ പ്രസക്തമാണ്.

"ഇബ്രാഹീം (അ) സ്വീകരിച്ചുവന്ന വിശ്വാസാദർശങ്ങളും നടപടി ക്രമങ്ങളും  മുകളിൽ (തഫ്സീറിൽ) പ്രസ്താവിച്ചപ്രകാരമായിരുന്നു. അതെ, ഇസ്ലാമിന്റെ മാർഗമായിരുന്നു അദ്ദേഹത്തിന്റെ മാർഗം. അപ്പോൾ അദ്ദേഹത്തിന്റെ ആ മാർഗം വിട്ടേച്ചു മറ്റൊരു മാർഗം സ്വീകരിക്കുന്നവർ തങ്ങളെ തന്നെ സ്വയം വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്." - അമാനി മൗലവി (റഹി) ഖുർആൻ 2:131.

നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നബി ചര്യകളെ സ്വന്തം ജീവിതത്തിലൂടെയും ആദർശ പ്രബോധനത്തിലൂടെയും പുന്സ്ഥാപിക്കുവാൻ വേണ്ടി നടത്തുന്ന പരിശ്രമങ്ങളെ തീവ്രവാദം എന്ന് വിളിക്കുന്ന ആളുകളേ, നിങ്ങൾ അറിയുക -

• ഉന്നതനും പ്രതാപവാനുമായ അല്ലാഹിവിന്റെ കൽപനകൾ  വിശ്വാസത്തിലും കർമ്മത്തിലും കഴിവിന്റെ പരമാവധി പകർത്തുന്നതിന്റെ പേരാകുന്നു ഇസ്ലാം, അങ്ങിനെ ചെയ്യുന്ന ആളിനെ വിളിക്കുന്ന പേരാകുന്നു മുസ്ലിം.

തുടരും, ഇൻഷാ അല്ലാഹു

അബൂ അബ്ദുൽ മന്നാൻ.

Monday, September 16, 2013

താടിയും സ്വയം വിഡ്ഢിയും - ഭാഗം - 2

അസ്സലാമു അലൈക്കും വ രഹ്മതുല്ലാഹി

താടിവളർത്തലും  മീശ വെട്ടലും മനുഷ്യ പ്രകൃതിയുടെ ഭാഗം

പരിശുദ്ധ ഖുർആൻ വചനം 2:124 ൻറെ വിശദീകരണത്തിൽ  ഇമാം ഇബ്നു കസീർ(റ) സ്വീഹീഹു മുസ്ലിമിൽ നിന്നും ഉദ്ധരിച്ച ഹദീസിൽ, താടി വളർത്തുന്നതിനെയും മീശ വെട്ടുന്നതിനെയും കുറിച്ച് പറഞ്ഞത് അത് "ഫിത്‌റത്തിന്റെ" അഥവാ (മനുഷ്യ) പ്രകൃതിയുടെ ഭാഗം എന്നാണ്.

ദന്ത ശുദ്ധിയുടെയും മൂക്ക് വൃത്തിയാക്കുന്നതിന്റെയും നഖം വെട്ടുന്നതിന്റെയും തുടങ്ങി  പ്രാഥമിക ആവശ്യം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുകപോലുള്ള  തീർത്തും മനുഷ്യ പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങളുടെകൂടെയാണ് ഇസ്ലാം മീശവെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും എണ്ണിയത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 

മീശ വെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും ഇസ്‌ലാമിൽ നിന്നും പുറം തള്ളുവാൻ ശ്രമിക്കുന്നവരോട് ഒരു എളിയ ചോദ്യം -

 പ്രാഥമിക കർമ്മം കഴിഞ്ഞാൽ വെള്ളം കൊണ്ട് വൃത്തിയാക്കുന്നത് മനുഷ്യ പ്രകൃതിയുടെ ഭാഗം ആണെന്ന് നിങ്ങൾ അംഗീകരിക്കുന്നു എങ്കിൽ, അതേ മനുഷ്യ പ്രകൃതിയുടെ ഭാഗമായി സ്വഹീഹു മുസ്ലിമിലെ ഹദീസിൽ ആദ്യമായി എണ്ണിയ മീശ വെട്ടലിനേയും താടി വളർത്തുന്നതിനെയും തള്ളിക്കളയുവാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്, എന്താണ് നിങ്ങളുടെ പക്കൽ ഉള്ള തെളിവ് ?

ഏതൊരു മനുഷ്യ പ്രകൃതിയുടെ ഭാഗമായിക്കൊണ്ടാണോ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ആ മനുഷ്യപ്രകൃതിയുടെ ഭാഗമാണ് മീശവെട്ടൽ എന്നാണ് പരിശുദ്ധ ഖുർആൻ വചനത്തിന്റെ വെളിച്ചത്തിൽ പണ്ഡിതന്മാർ വിശദീകരിക്കുന്നത്.

"ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്‍റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല." - ഖുർആൻ 30:30.

"പ്രവാചകൻ (സ)യുടെ വാക്ക് : 'അഞ്ചു എണ്ണം പ്രകൃതിയുടെ ഭാഗം ആകുന്നു' അതിൽ സൂചിപിച്ചതാണ് മീശ വെട്ടൽ, അത് ഇസ്ലാമിന്റെ ചര്യയിൽ പെട്ടതാകുന്നു" - ഖുർത്വുബി, ഖുർആൻ 30:30.

ഹൃദയത്തിൽ നിന്നും കരൾ കഷ്ണം വലിച്ചെടുക്കുന്നത് പോലെ സ്വഹീഹായ ഈ ഹദീസുകളെ 'അതൊരു ഹദീസല്ലേ' എന്ന് പറഞ്ഞു കൊണ്ട് മാറ്റി നിറുത്തിയാൽ മാഹാനായ ഇബ്രാഹീം(അ) പരീക്ഷിക്കപെട്ട  "ചില കല്പനകൾ" എന്ന വിശുദ്ധ ഖുർആനിലെ പ്രയോഗത്തിന്നു എന്ത് വ്യാഖ്യാനമാണ്  തൽപരകക്ഷികൾ നൽകുക? ഏതൊരു മനുഷ്യ പ്രക്രിതിയിലെക്കാണോ അല്ലാഹു മനുഷ്യനെ ക്ഷണിക്കുന്നത് ആ പ്രകൃതിയുടെ ഭാഗമല്ല താടി വളർത്തലും മീഷവെട്ടലും എന്ന് പറയുവാൻ ഉള്ള സ്വന്തം ദേഹേച്ച മാത്രമാണോ ഇത്തരം ആളുകളുടെ കൈമുതൽ? 

മീശ വെട്ടൽ ശുദ്ധിയുടെ ഭാഗം 

പരിശുദ്ധ ഖുർആൻ വചനം 2:124ൻറെ വിശദീകരണത്തിൽ  ഇമാം ഖുർത്വുബി(റ) ഏറ്റവും ശരി എന്ന് പറഞ്ഞുകൊണ്ട് ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞ ഹദീസിൽ മീശ വെട്ടുന്നതിനെ  ശുചിത്വത്തിന്റെ അഥവാ വൃത്തിയുടെ ഭാഗമായിട്ടാണ് എണ്ണിയിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയം ആകുന്നു. ദന്തശുദ്ധിയുടെയും മൂക്ക് വൃത്തിയാക്കുന്നതിന്റെയും കൂടെയാകുന്നു ഇസ്ലാം മീശ വെട്ടുന്നതിനെ ഉൾപെടുത്തിയത്.

വീണ്ടും ഒരു സംശയം

തങ്ങളുടെ ദേഹേച്ചക്ക് പറ്റിയതല്ല എന്ന് കാണുമ്പോൾ പിശാച്ച് മനുഷ്യ മനസ്സിലേക്ക് ഇട്ടുകൊടുക്കുന്ന സംശയം താടിയുടെ വിഷയത്തിലും കടന്നുവന്നിട്ടുണ്ട്. അത്തരം ഒരു സംശയമാണ് - താടി വളർത്തലും മീശവെട്ടലും ബഹുദൈവ വിശ്വാസികളിൽ നിന്നും വ്യത്യസ്തർ ആകുവാൻ വേണ്ടി മാത്രം പറഞ്ഞതാണ് എന്ന്.

നബി (സ) പറഞ്ഞു: "മുശ്രിക്കുകളിൽ നിന്നും (നിങ്ങൾ) വ്യത്യസ്തർ ആകുവിൻ. മീശകൾ വെട്ടുവിൻ, താടി വളർത്തുവിൻ" - ഇമാം ബുഖാരി, ഇമാം മുസ്ലിം.

തൽപരകക്ഷികൾ ഈ ഹദീസിനെ ഉദ്ധരിച്ചുകൊണ്ട്  പറയുന്നത് എന്തെന്നാൽ, താടി വളർത്തലും മീശ വെട്ടലും പ്രവാചകന്റെ കാലത്തെ മുശ്രിക്കുകളിൽ നിന്നും വ്യതസ്തർ ആകുവാൻ മാത്രമുള്ള ഒരു താൽകാലിക കല്പനയാണെന്നും ആ കല്പന ഇന്ന് ബാധകമല്ല എന്നുമാണ് ഇക്കൂട്ടർ പറയുന്നത്.

പരിശുദ്ധ ഖുർആൻ പഠിക്കുമ്പോൾ ഈ വാദത്തിന്ന് യാതൊരുവിധ അടിസ്ഥാനവും ഇല്ല എന്ന് മാത്രമല്ല, വളരെ അപകടം പിടിച്ച ഒരു വാദമാണ് ഇതെന്ന് കൃത്യമായി മനസ്സിലാക്കാവുന്നതാണ്.  

"മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു." എന്ന് തുടങ്ങുന്ന പരിശുദ്ധ ഖുർആൻ വചനം 2:213നെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റ) ചില കാര്യങ്ങൾ പറയുന്നുണ്ട്. 

" അവർ ( അഥവാ ജൂതന്മാരും നസറാണികളും) ജുമുഅ ദിവസത്തിന്റെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ജൂതന്മാർ അത് ശനിയാഴ്ച ആകി, ക്രിസ്ത്യാനികൾ അത് ഞായറാഴ്ചയും ആക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ വെള്ളിയാഴ്ചയിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഖിബ്ലയുടെ കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ക്രിസ്ത്യാനികൾ കിഴക്കിനെയും ജൂതന്മാർ ബൈത്തുൽ മുഖദ്ദസിനെയും  ഖിബ്ലയാക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ ആ ഖിബ്ലയിലേക്ക് (അഥവാ മസ്ജിദുൽ ഹറമിലേക്ക് )  നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) നിസ്കാരത്തിന്റെ കാര്യത്തിൽ ഭിന്നിച്ചു.  അവരിൽ റുകൂഉ ചെയ്യുന്ന എന്നാൽ സുജൂദു ചെയ്യാത്തവരും സുജൂദു ചെയ്യുന്ന എന്നാൽ  റുകൂഉ ചെയ്യാത്തവരും ഉണ്ട് . അവരിൽ നിസ്കരിക്കുമ്പോൾ സംസാരിക്കുന്നവർ ഉണ്ട്. അവരിൽ നിസ്കരിക്കുമ്പോൾ നടക്കുന്നവർ ഉണ്ട്. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) നോമ്പിന്റെ കാര്യത്തിൽ ഭിന്നിച്ചു. അവരിൽ പകലിൽ ചില സമയങ്ങളിൽ മാത്രം നോമ്പ് എടുക്കുന്നവർ ഉണ്ട്. അവരിൽ ചിലർ ചില ഭക്ഷണത്തിന്നു മാത്രം  നോമ്പ് എടുക്കുന്നവർ ഉണ്ട്. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു.

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഇബ്രാഹീം(അ)യുടെ  കാര്യത്തിൽ ഭിന്നിച്ചു. അപ്പോൾ ജൂതന്മാർ പറഞ്ഞു അദ്ദേഹം ജൂതനാണെന്ന്. ക്രിസ്ത്യാനികൾ പറഞ്ഞു അദ്ദേഹം ക്രിസ്ത്യാനി ആണെന്ന്. എന്നാൽ അല്ലാഹു അദ്ദേഹത്തെ ഋജുമനസ്കനായ മുസ്ലിം (അഥവാ ദൈവത്തിനു പൂർണമായി കീഴൊതുങ്ങിയവൻ) ആക്കി. അങ്ങിനെ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു  

• അവർ ( അഥവാ ജൂതന്മാരും നസറാണികളും) ഈസ(അ)യുടെ  കാര്യത്തിൽ ഭിന്നിച്ചു. അങ്ങിനെ ജൂതന്മാർ അദ്ദേഹത്തെ കളവാക്കുകയും അദ്ദേഹത്തിന്റെ മാതാവിനെ പറ്റി ഭയങ്കര കള്ള വാർത്തയും പറഞ്ഞു. ക്രിസ്ത്യാനികളാകട്ടെ ആദ്ദേഹത്തെ ദൈവവും ദൈവപുത്രനും ആക്കി. അപ്പോൾ അല്ലാഹു മുഹമ്മദിന്റെ സമുദായത്തെ അതിന്റേതായ സത്യത്തിലേക്ക് നേർവഴി കാണിച്ചു." - ഇമാം ഇബ്നു കസീർ, ഖുർആൻ 2:213.

പറഞ്ഞുവരുന്നത് എന്തെന്നാൽ , നബി (സ)യുടെ കൽപന ഉള്ള മീഷവെട്ടലും താടി വളർത്തലും ജൂതന്മാരിൽനിന്നും ക്രിസ്ത്യാനികളിൽ നിന്നും തൽപര കക്ഷികൾ പറയുന്ന രൂപത്തിൽ ഉള്ള  വ്യതസ്തരാവർ ആണെങ്കിൽ, താഴെ പറയുന്ന പമ്പര വിഡ്ഢിത്വം പറയേണ്ടിവരും.

• ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ ദിവസമായി വെള്ളിയാഴ്ചയെ തിരെഞ്ഞെടുത്താൽ നമ്മൾ ജുമുഅ നിറുത്തി വെക്കേണ്ടിവരും!

• ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ ഖിബ്ലയായി മസ്ജിദുൽ ഹറമിനെ തിരെഞ്ഞെടുത്താൽ, ഒരു മുസ്ലിം നമസ്കാരത്തിൽ ഖിബ്ലയെ അഭിമുഖീകരിക്കുന്നതിന്നു പ്രസക്തി ഇല്ലാതാകും!

• ...

യഥാർഥത്തിൽ ഇമാം ഇബ്നു കസീർ(റ) മുകളിൽ പറഞ്ഞ ഏതെല്ലാം വിഷയങ്ങളിൽ ഒരു മുസ്ലിം ജൂത-നസറാണികളുമായി വളരെ വ്യക്തമായ വ്യത്യാസം പുലർത്തുന്നുണ്ടോ അതേ അർത്ഥത്തിൽ തന്നെയാണ്  നബി (സ) പറഞ്ഞ മീശ വെട്ടലിലൂടെയും താടി വളർത്തുന്നതുന്നതിലൂടെയും നിങ്ങൾ വ്യതസ്തർ ആകുവിൻ എന്ന കൽപനയെ ഒരു മുസ്ലിമിന്നു കാണുവാൻ സാധിക്കേണ്ടത്. 


തൊട്ട് മുകളിൽ പറഞ്ഞ ഈ ഒരു കാര്യം തന്നെയാണ് വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് പണ്ഡിതന്മാർ കാര്യങ്ങളെ വിശദീകരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഉസൈമീൻ(റ) യോട് ചോദിച്ചു.

"ജനങ്ങളിൽ ചില ആളുകൾ പറയുന്നതിനെ പറ്റി ഷെയ്ഖ് അവർകൾ ചോദിക്കപെട്ടു. 'തീർച്ചയായും താടി വളർത്തുവാൻ ഹദീസിൽ പറഞ്ഞതിന്റെ കാരണം  അഗ്നി ആരാധകരിൽ നിന്നും നാസറാണികളിൽ നിന്നും വ്യത്യസ്തർ ആകുവാൻ വേണ്ടി ആണെന്നും, അതുകൊണ്ട്  അത് ഇപ്പോൾ (ഈ കാലഘട്ടത്തിൽ)  ചെയ്യേണ്ടതില്ലെന്നും കാരണം അവർ (മുശ്രിക്കുകൾ)  താടി വളർത്തുകയും ചെയ്യുന്നു?

അദ്ദേഹം പറഞ്ഞു: പല വിധത്തിൽ നമുക്ക് ഇതിന്നു മറുപടി പറയാം.

ഒന്ന്: താടി വളർത്തുവാൻ പറഞ്ഞത് വെറും വ്യതസ്തർ ആകുവാൻ വേണ്ടി അല്ല. പക്ഷെ അത് സ്വഹീഹ് മുസ്ലിമിൽ സ്ഥിരപ്പെട്ട ഹദീസിൽ പറഞ്ഞ (മനുഷ്യ) പ്രകൃതിയുടെ ഭാഗം ആയതുകൊണ്ടാണ്. തീർച്ചയായും  താടി വളർത്തൽ അല്ലാഹു ജനങ്ങളെ ഏതു പ്രകൃതിയിൽ സൃഷ്ടിച്ചുവോ ആ പ്രകൃതിയുടെ ഭാഗം ആകുന്നു. അതുകൊണ്ട് അവർ അതിനനുസരിച്ച് ഉള്ളതിനെ ഭംഗിയായും അതിന്നു എതിർ ഉള്ളതിനെ അഭംഗിയായും കാണുന്നു.

രണ്ട്: ജൂതന്മാരും ക്രിസ്ത്യാനികളും അഗ്നി ആരാധകരും താടി വളർത്തുന്നില്ല, അവരിൽ നാലിൽ ഒന്ന് പോലും അത് ചെയുന്നില്ല. അതിനു പകരം അവരിൽ ഭൂരിഭാഗവും താടി വടിക്കുന്നവരും ആണെന്നുള്ളത്‌ വളരെ വ്യക്തമാണ്.  

മൂന്ന്: " മജ്മൂഉ ഫതാവ, ഇബ്നു ഉസൈമീൻ.  

• അപ്പോൾ ജുമുഅ, ഖിബ്ല, നിസ്കാരം, നോമ്പ്  എന്ന്  തുടങ്ങിയ വിഷയങ്ങളിൽ എങ്ങിനെ മുശ്രിക്കുകളിൽ നിന്നും വ്യത്യസ്തമായോ അതേ രൂപത്തിൽ  മീശ വെട്ടുന്നതിനെയും താടി വളർത്തുന്നതിനെയും കണ്ടു കൊണ്ട് മീശ വെട്ടുകയും താടി വളർത്തുകയും ചെയ്യുന്നവർ  ആണോ സ്വയം വിഡ്ഢി?

• അതല്ല, മുശ്രിക്കുകൾ ഇന്ന് താടി വളർത്തുന്നുണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞുകൊണ്ട്, താടി വടിക്കുകയും മീശ വളർത്തുകയും ചെയ്യുന്ന, കാര്യങ്ങൾ തല കുത്തനെ ചെയ്യുന്ന, ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ ജുമുഅയും ഖിബ്ലയും നിസ്കാരവും നോമ്പും ഒക്കെ അപകടത്തിൽ കൊണ്ട് ചാടികുന്ന, സ്വന്തം ദേഹേച്ചയെ പിൻപറ്റുന്നവർ ആണോ സ്വയം വിഡ്ഢി?

തുടരും, ഇന്ഷാ അല്ലാഹു 

അബൂ അബ്ദുൽ മന്നാൻ

Tuesday, July 16, 2013

താടിയും സ്വയം വിഡ്ഢിയും - ഭാഗം - 1

അസ്സലാമുഅലൈകും വ  റഹ്മതുല്ലാഹി 

മാനവ ലോകത്തിന്റെ വിമോചനത്തിനായി സർവലോകങ്ങളുടെയും രക്ഷിതാവായ ഉന്നതനായ  അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ, അത് പ്രഥമമായി അഭിസംബോധന നടത്തുന്ന മനുഷ്യനെ കുറിച്ച് പല വിശേഷണങ്ങളും നടത്തിയതായി കാണുവാൻ സാധിക്കും.

"ഏറ്റവും നല്ല വാക്ക് പറഞ്ഞവൻ", "ഏറ്റവും വഴിപിഴച്ചവൻ", "സ്വയം വിഡ്ഢി" എന്നീ പ്രയോഗങ്ങൾ അതിൽ പെട്ട ചിലതാണ്. മനുഷ്യന്റെ നല്ലതും ചീത്തയും ആയ പ്രവര്ത്തനഫലമായികൊണ്ടാണ്  യഥാർത്തത്തിൽ ഈ വിശേഷണങ്ങൾ എല്ലാം തന്നെ കടന്നുവരുന്നത്.

ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം,അവൻ,നല്ല വിശേഷണങ്ങൾക്ക് അർഹനാകുവാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ദിക്കുകയും മോശം വിശേഷണങ്ങൾ ലഭിച്ചേക്കാവുന്നതിൽ നിന്നും തന്റെ കഴിവിന്റെ പരമാവധി വിട്ടു നിൽക്കുകയും ചെയ്യും. 

അല്ലാഹു പറയുന്നു -

"അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?" - ഖുർആൻ 41:33

ഏറ്റവും നല്ല വാക് പറഞ്ഞ ഒരാളെ കുറിച്ചാണ് അല്ലാഹു ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇനി, അല്ലാഹു പറയുന്നു

"അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു." -  ഖുർആൻ 46:5

അല്ലാഹുവല്ലാത്ത ആളുകളോട് പ്രാർത്ഥന നടത്തുന്നവനെക്കാൾ വഴിപിഴചവൻ ആരും തന്നെ ഇല്ല. 

ഇനിയാണ് "സ്വയം വിഡ്ഢി" എന്ന വിശേഷണം കടന്നു വരുന്നത്. മറ്റു മനുഷ്യരുടെ പോരയ്മകളും അരുതായ്മകളും ചുഴിഞ്ഞന്വേഷിക്കുന്ന ഒരാൾ,  പലപ്പോഴും സ്വയം വിഡ്ഢി ആകുന്നത്‌  അറിയാതെ പോകും.

പരിശുദ്ധ ഖുർആനിന്റെ "സ്വയം വിഡ്ഢി" എന്ന പ്രയോഗം മുകളിൽ കൊടുത്ത മറ്റ് രണ്ടു പ്രയോഗങ്ങളിൽ നിന്നും സ്വൽപം വ്യതസ്ഥം ആണ്. അതായതു, "ഏറ്റവും നല്ല വാക്ക് പറഞ്ഞവൻ" ആരാണെന്നും, "ഏറ്റവും വഴിപിഴച്ചവൻആരാണെന്നും അതതു വചനങ്ങളിൽ നിന്നും തന്നെ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും. എന്നാൽ ആരാണ്  "സ്വയം വിഡ്ഢി" എന്ന് മനസ്സിലാകണമെങ്കിൽ ആ വചനത്തിന്റെ മുൻപ് വരുന്ന ചില വചനങ്ങൾകൂടി മനസ്സിലാക്കണം.

ഇബ്രാഹീം നബിയുടെ മാർഗത്തോട്  വിമുഖത കാണിച്ചവൻ  സ്വയം വിഡ്ഢി

"സ്വയം വിഡ്ഢി ആയവൻ അല്ലാതെ  മറ്റാരാണ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും." -  ഖുർആൻ 2:130

തീർച്ചയായും ഇബ്രാഹീം നബിയുടെ മാർഗത്തോട് വിമുഖത കാണിച്ചവൻ ഒരു  സ്വയം വിഡ്ഢി ആകും എന്ന് അല്ലാഹു പറഞ്ഞാൽ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പിന്നെ  ഒരു സംശയവും ആ കാര്യത്തിൽ ഉണ്ടാകുകയില്ലതന്നെ.

എന്താണ് ഇബ്രാഹീം നബിയുടെ മാർഗം ?

പലപ്പോഴും ഇബ്രാഹീം നബിയുടെ ചരിത്രം നമ്മൾ ചർച്ച ചെയ്യാറുള്ളത് അദ്ദേഹം അല്ലാഹുവിന്റെ ഏകത്വത്തിന്ന് അഥവാ തൗഹീദിന്ന് വേണ്ടി ചെയ്ത ത്യാഗപരിശ്രമങ്ങൾ അനുസ്മരിച്ചുകൊണ്ടാണ്. എന്നാൽ തൗഹീദ് എന്ന ഒരൊറ്റ വിഷയത്തിൽ മാത്രമായിരുന്നോ അദ്ദേഹം ഒതുങ്ങി നിന്നത്? അല്ല എന്ന് തന്നെയാണ് പരിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്‌..

"ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ ചില കല്‍പനകള്‍ കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍ അനുസ്മരിക്കുക. )- ഖുർആൻ 2:124.

എന്തായിരിന്നു ഇബ്രാഹീം (അ) തന്റെ രക്ഷിതാവിനാൽ പരീക്ഷിക്കപെട്ട കൽപനകൾ എന്നതിനെ കുറിച്ച് വ്യതസ്തങ്ങൾ ആയ കാര്യങ്ങൾ പ്രാമാണികരായ വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. അവിടെയാണ് യഥാർഥത്തിൽ താടിയും മീശയും കടന്നു വരുന്നത്.

മഹാനായ ഇബ്നു കസീർ(റ) ഈ വചനത്തെ വിശദീകരിച്ചു കൊണ്ട് പറയുന്നു -

" 'ചില കല്‍പനകള്‍' അതായത് (മതപരമായ) നിയമങ്ങൾ കൊണ്ട്, കൽപ്പനകളും നിരോധനങ്ങളും" - ഇബ്നു കസീർ 2:124.

വ്യതസ്തങ്ങൾ ആയ അഭിപ്രായങ്ങളെ നിരൂപിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റ) പറയുന്നു -

"ഞാൻ പറഞ്ഞു, ഇതിൽ ഏറ്റവും അടുത്തു നിൽകുന്നത് സ്വഹീഹു മുസ്ലിമിൽ വന്നതാണ്, ആയിഷ(റ)വിൽനിന്നും, നബി(സ) പറഞ്ഞു, പത്തു കാര്യങ്ങൾ (മനുഷ്യ) പ്രകൃതിയുടെ ഭാഗം ആകുന്നു.

• മീശ വെട്ടൽ
• താടി വളർത്തൽ
• ദന്ത ശുദ്ധി വരുത്തൽ 
• മൂക്കിൽ വെള്ളം കയറ്റി ചീറ്റുക
• നഖം വെട്ടുക
• വിരലുകൾക്കിടയിൽ കഴുകുക (വുളു എടുക്കുമ്പോൾ)
• കക്ഷത്തിലെ രോമം കളയുക
• ഗുഹ്യ ഭാഗത്തെ രോമം കളയുക
• പ്രാഥമിക ആവശ്യം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുക.
• പത്തമാത്തെത് ഞാൻ മറന്നു പോയി, അത് വുളു എടുക്കുമ്പോൾ വെള്ളം കൊണ്ട് കുപ്ളിക്കൽ  (കവിൾ കൊള്ളൽ)ആകും.- ഇബ്നു കസീർ 2:124.


വ്യതസ്തങ്ങൾ ആയ അഭിപ്രായങ്ങളെ നിരൂപിച്ചുകൊണ്ട് ഇമാം ഖുർത്വുബി(റ) ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു -

"ഇതിൽ ഏറ്റവും ശരിയായിട്ടുള്ളത്‌ അബ്ദു റസ്സാഖിൽ നിന്നും മഉമറിൽ നിന്നും ത്വാവൂസിൽ നിന്നും     ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞതാണ്. 'ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ ചില കല്‍പനകള്‍ കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്തു.' അദ്ദേഹം (ഇബ്നു അബ്ബാസ് (റ) പറഞ്ഞു 'അദ്ധേഹം (ഇബ്രാഹീം(അ)) ശുചിത്വം കൊണ്ട്  പരീക്ഷിക്കപ്പെട്ടു. തലയിൽ അഞ്ചു എണ്ണവും ശരീരത്തിൽ അഞ്ചു എണ്ണവും. 

• മീശ വെട്ടൽ
• വെള്ളം കൊണ്ട് കുപ്ളിക്കൽ  (കവിൾ കൊള്ളൽ)
• മൂക്കിൽ വെള്ളം കയറ്റി ചീറ്റുക
• ദന്ത ശുദ്ധി വരുത്തൽ
മുടി ചീകൽ

ശരീരത്തിൽ,

• നഖം വെട്ടൽ 
• ഗുഹ്യ ഭാഗത്തെ രോമം കളയുക
• സുന്നത്ത് കർമ്മം
• കക്ഷത്തിലെ രോമം കളയുക
• വിസർജനം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുക.
  ഇത്തരം കാര്യങ്ങളാണ് ഇബ്രാഹീം(അ) പൂർത്തീകരിച്ചത്, അതാണ് ഖുർആൻ വ്യക്തമാക്കുന്നത്" - ഖുർത്വുബി 2:124

താടിയും സ്വയം വിഡ്ഢിയും

പരിശുദ്ധ ഖുർആൻ  2:124 വചനത്തിൽ നിന്നും തുടങ്ങി 2:130 എത്തുമ്പോൾ  (അഥവാ ആറു വചനങ്ങൾ മാത്രം) കഴിഞ്ഞാൽ ആണ് സ്വയം വിഡ്ഢി ആരാണെന്നു അല്ലാഹു ചോദിക്കുന്നത്. മഹാനായ പ്രവാചകൻ, അല്ലാഹുവീന്റെ ചങ്ങാതി എന്നു തുടങ്ങിയ വിശേശണങ്ങൾ ലഭിച്ച പ്രവാചകൻ, അദ്ദേഹത്തെ പല വിധത്തിൽ ഉള്ള കൽപ്പനകൾകൊണ്ട് അല്ലാഹു പരീക്ഷിക്കുകയും അതിൽ എല്ലാം തന്നെ ഒന്നൊഴിയാതെ അദ്ദേഹം വിജയിച്ചതായി അല്ലാഹു തന്നെ പ്രഖ്യാപിക്കുകയും ചെയ്ത ഒരു ഉന്നതമായ സ്ഥിതിവിശേഷമാണ് ഈ വചനങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ദർശിക്കുവാൻ സാധിക്കുന്നത്.

ഇബ്രാഹീം നബി(അ)നെ അല്ലാഹു ലോകർക്ക്  ഏതെല്ലാം പ്രവർത്തനങ്ങൾ  കൊണ്ടാണോ നേതാവായി (ഇമാമായി) നിശ്ചയിച്ചത് ആ പ്രവർത്തനങ്ങളിൽ നിന്നും ഒരാൾ അകന്നു നിൽകുമ്പോൾ ആണ്   'സ്വയം വിഡ്ഢി ' എന്ന വിശേഷണത്തിനു ഒരു വ്യക്തി അർഹനാകുന്നത്. അതുകൊണ്ടാണ് അല്ലാഹു ചോദിച്ചത് -  

"സ്വയം വിഡ്ഢി ആയവൻ അല്ലാതെ  മറ്റാരാണ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തോട്‌ വിമുഖത കാണിക്കുക?" -  ഖുർആൻ 2:130

ഇബ്രാഹീം നബി(അ)നെ അല്ലാഹു ലോകർക്ക് ഇമാമായി നിശ്ചയിക്കുവാൻ കാരണം ആയിത്തീർന്ന ഒരു പ്രവർത്തനം ആണ് മീശ വെട്ടലും താടി വളർത്തലും. അത് മനസ്സിലാക്കിയ ഒരാൾ ഈ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുമ്പോൾ ആണ്  'സ്വയം വിഡ്ഢി ' എന്ന വിശേഷണത്തിനു ആ വ്യക്തി അർഹനാകുന്നത്. 

ഒരു സംശയം 

ചിലപ്പോൾ ഒരു സംശയം വന്നേക്കാം. ഇതെല്ലാം അല്ലാഹു ഇബ്രാഹീം നബിയോട് അല്ലെ പറഞ്ഞത്, മുഹമ്മദ്‌ നബിയുടെ സമൂഹത്തിനു എങ്ങിനെയാണ് അത് ബാധകമാകുക?

ഈ സംശയത്തിനു അല്ലാഹു തന്നെ ഉത്തരം പറയുന്നുണ്ട്.

"പിന്നീട്‌, നേര്‍വഴിയില്‍ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന്‌ നിനക്ക്‌ ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.ഖുർആൻ 16:123.

ഏതൊരു "മില്ലത്തിൽ" (അഥവാ മാർഗത്തിൽ) നിന്നും പിന്തിരിഞ്ഞവനെ ആണോ അല്ലാഹു ഖുർആൻ 2:130 വചനത്തിൽ  "സ്വയം വിഡ്ഢി" എന്ന് വിളിച്ചത് അതേ "മില്ലത്ത് " (അഥവാ മാർഗം) പിൻപറ്റുവാൻ മുഹമ്മദ്‌ നബിക്കും അദ്ദേഹത്തിന്റെ സമൂഹത്തിന്നും ഉള്ള കല്പനയാണ് ഖുർആൻ 16:123 വചനത്തിലൂടെ അല്ലാഹു നൽകുന്നത്.

"ഒഴിവാകുവാൻ പറഞ്ഞതൊഴികെ മറ്റ് എല്ലാ കാര്യത്തിലും അദ്ദേഹത്തെ (ഇബ്രാഹീം നബിയെ) പിൻപറ്റണം എന്ന് ഇമാം മാവർധി വിധിച്ചതിനെ തൊട്ട് ചില ഷാഫീ പണ്ഡിതന്മാർ പറഞ്ഞിടുണ്ട്. ശാഖാപരമായ കാര്യങ്ങൾ കൂടാതെ എല്ലാ മത നിയമങ്ങളും പിൻപറ്റണം എന്നതാണ് എറ്റവും ശരി. " ഖുർത്വുബി 16:123.

ഏതൊരു ഇബ്രാഹീം നബിയുടെ ത്യാഗസ്മരണ പുതിക്കിക്കൊണ്ടാണോ ഒരു മുസ്ലിം ബലി പെരുന്നാൾ ആഘോഷിക്കുന്നത്, ഏതൊരു ഇബ്രാഹീം നബിയുടെ ഹജ്ജാണോ ഒരു മുസ്ലിം നിർവഹിക്കുന്നത് അതേ ഇബ്രാഹീം നബിയുടെ മാര്ഗം തന്നെയാണ്  താടി വളർത്തലും മീശ വെട്ടലും.

ബലി പെരുന്നാളിന്റെ ത്യാഗസ്മരണയിൽ നിന്നും പിന്തിരിഞ്ഞാൽ ഒരാൾ  'സ്വയം വിഡ്ഢി ' ആകുമെങ്കിൽ, പരിശുദ്ധ ഹജ്ജ് കർമ്മത്തിൽനിന്നും പിന്തിരിഞ്ഞാൽ ഒരാൾ 'സ്വയം വിഡ്ഢി ' ആകുമെങ്കിൽ താടി വളർത്തുന്നതിൽ നിന്നും മീശ വെട്ടുന്നതിൽ നിന്നും ഒരാൾ പിന്തിരിഞ്ഞാൽ ആ വ്യക്തിയുംഒരു  'സ്വയം വിഡ്ഢി ' ആകും എന്ന് തന്നെയാണ്  പരിശുദ്ധ ഖുർആൻ വചനത്തിന്റെ  അടിസ്ഥാനത്തിൽ, സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ,  പ്രാമാണികരായ ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഉണർത്തുവാനുള്ളത്.

തുടരും, ഇന്ഷാ അല്ലാഹു

അബൂ അബ്ദുൽ മന്നാൻ.