Friday, July 20, 2018

വംശീയതയുടെ അപ്പോസ്തലന്മാർക്ക് തലയിൽ ഒരു കിരീടം കൂടി!

വംശീയതയുടെ അപ്പോസ്തലന്മാർക്ക്  തലയിൽ ഒരു കിരീടം കൂടി!

ലോകത്ത് നിലനിൽക്കുന്ന വർഗ്ഗ വംശീയതയുടെ പ്രകടമായ ആൾരൂപവും, ശക്തരായ പ്രയോക്താക്കളുമായ ഇസ്രാഈൽ മക്കൾ, അവരുടെ "രാജ്യത്തെ" ജൂതന്മാർക്ക് മാത്രമായുള്ള ഒരു സ്ഥലമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

അവിടങ്ങളിൽ ജീവിക്കുന്ന ജൂതന്മാരല്ലാത്ത മറ്റു ആളുകൾക്ക് വോട്ടവകാശം വരെ നിഷേധിക്കുന്ന തീർത്തും അന്യായമായ ഒരു നീക്കമാണ് അവരുടെ നിയമ നിർമാണ സഭ ഇന്നലെ പാസ്സാക്കിയ ബില്ലിന്റെ കാതൽ.

എന്ത് കൊണ്ട് വംശീയതയുടെ ആളുകളായി ഇസ്രാഈൽ മക്കളെ വിശേഷിപ്പിച്ചു എന്ന് ചോദിച്ചാൽ, അതാണ് തുടക്കം മുതൽ ഇന്നു വരെയുള്ള  അവരുടെ ചരിത്രം എന്നതാണ് അതിനുള്ള ഉത്തരം. 

മഹാനായ ദൈവിക ദൂതൻ യഅകൂബ് നബിയുടെ പന്ത്രണ്ട് മക്കളിൽ നിന്നുണ്ടായ വംശപരമ്പരയായിട്ടാണ് ഇസ്രാഈൽ സന്തതികൾ അന്നും ഇന്നും നിലകൊള്ളുന്നത്. 

ആ പന്ത്രണ്ടു മക്കളിലെ ഒരു ഇളയ മകനോട് മറ്റ് മക്കൾക്കുണ്ടായ അടങ്ങാത്ത വിദ്വേഷവും, അവസാനം ആ ഇളയ മകനെ കൊലപ്പെടുത്തുവാനും, ഇല്ലായ്മ ചെയ്യുവാനും വേണ്ടി അവർ നടത്തിയ ഗൂഢാലോചനകളെ കുറിച്ചുമൊക്കെ ബൈബിളിലും ഖുർആനിലും കാണാവുന്നതാണ്. അവർക്കിടയിൽ തന്നെ അന്യായങ്ങൾ നിലനിന്നിരുന്നു എന്നതാണ് ഇത്തരം സംഭവങ്ങൾ കാണിക്കുന്നത്.

യഹൂദികൾ എന്നറിയപ്പെടുന്ന ഇസ്രാഈൽ സന്തതികളുടെ ഒരു പ്രധാനപ്പെട്ട വാദമാണ് ദൈവത്തിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആളുകളാണ് അവർ എന്നത്. ലോകത്തുള്ള മറ്റു ഒരു ജനവിഭാഗത്തിന്നും ആ പദവി ഇല്ല എന്നതാണ് അവരുടെ വിശ്വാസം. 

ആ വിശ്വാസത്തെ കുറിച്ച് പരിശുദ്ധ ഖുർആനിൽ പലസ്ഥലങ്ങളിലും പ്രതിപാധിച്ചതായി കാണാവുന്നതാണ്.

"(നബിയേ ) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന്‌ നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍." - ഖുർആൻ 62:6.

ലോകത്തിലെ മറ്റു ജനങ്ങൾക്കില്ലാത്ത, മറ്റു ജനങ്ങൾക്ക് ഒരു തരത്തിലും നേടിയെടുക്കുവാൻ സാധിക്കാത്ത, ഇസ്രാഈൽ മക്കളുടെ സന്തതി പരമ്പരയിൽ ജനിച്ചവർക്ക് മാത്രം, (ജനനം കൊണ്ട് മാത്രം) ദൈവിക സന്നിധിയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട് എന്ന അടിസ്ഥാന വിശ്വാസമാണ് നാളിതുവരെ അവർ നടത്തിക്കൊണ്ടിരിക്കുന്ന സകല വംശീയതകളുടെയും അടിസ്ഥാനം എന്ന് കാണാവുന്നതാണ്.

തങ്ങളുടെ താന്തോന്നിത്തങ്ങൾക്കും, ദേഹേച്ഛക്കും ഒക്കെ എതിരായി ദൈവിക ദൂതന്മാർ അവരിലേക്ക് വരുമ്പോഴൊക്കെ, അവരെ നിഷേധിക്കുകയും, പരിഹസിക്കുകയും, ഒരു വേള കൊന്നുകളയുകയും ചെയ്തതാണ് ബഹുഭൂരിഭാഗം വരുന്ന ഇസ്രാഈൽ മക്കളുടെ ചരിത്രം.

"യരുശലേമേ, യരുശ​ലേമേ, പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​വരെ കല്ലെറി​യു​ക​യും ചെയ്യു​ന്ന​വളേ" എന്ന ലൂക്കോസിന്റെ 13:34 വചനം ചൂണ്ടിക്കാണിക്കുന്നതും ഇസ്രാഈൽ മക്കളുടെ തികഞ്ഞ നിഷേധത്തെയും, അതിക്രമത്തെയും കുറിച്ചാണ്.

വംശീയതയുടെയും വിദ്വേഷത്തിന്റെയും ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിവെട്ടിപ്പിടിക്കലിന്റെയും, മറ്റു മത വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന്റെയും ഏറ്റവും പ്രകടമായ സംഭവ വികാസങ്ങളാണ് യഥാർത്ഥത്തിൽ സിറിയയിൽ ഐസിസ് എന്ന കാപട്യത്തിന്റെ മുഖംമൂടി ധരിച്ചുകൊണ്ട് ഇസ്രാഈൽ നടത്തിക്കൊണ്ടിരിക്കുന്നത്. റഷ്യയുടെ ഇടപെടൽ മൂലം ആ നീക്കം അവസാനം പാളി എന്നത് വേറെ ഒരു വശമാണ്.

സിറിയയിലെ മുസ്ലികളെയും, അവരുടെ ആരാധനാലയങ്ങളെയും മാത്രമല്ല അവർ തകർത്തെറിഞ്ഞത്. നൂറ്റാണ്ടുകളോളം സിറിയയിൽ നിലനിൽക്കുന്ന അവിടുത്തെ ക്രിസ്ത്യൻ ചർച്ചുകൾ ബോംബിട്ട് തകർക്കുകയും, അവിടെ താമസിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ ഐസിസിന്റെ മറപിടിച്ച്‌ കൊന്നൊടുക്കിയുമാണ് അവർ മുന്നേറിക്കൊണ്ടിരിക്കുന്നത് .

വംശീയ ഉന്മൂലനങ്ങൾക്കും, വിധ്വംസക പ്രവർത്തങ്ങളൾക്കുമൊക്കെ മുകളിൽ സൂചിപ്പിച്ച പ്രത്യയശാസ്ത്രപരമായ അടിത്തറ ഉണ്ട് എന്നത് കൊണ്ടാണ് അവരുടെ ചരിത്രത്തിന്റെ തുടക്കം മുതൽ നാളിതുവരെ ഇത്തരം നീചകൃത്യങ്ങൾക്ക് ഇസ്രാഈൽ മക്കൾ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നൽകിവരുന്നത്.

ഈ അതിക്രമങ്ങൾ ഏതറ്റം വരെ പോകുമെന്ന് ചോദിച്ചാൽ, ഏതൊരു ജീസസ്സിനെ അവർ കൊലപ്പെടുത്തി എന്ന് വാദിച്ചുവോ, ആ മർയമിന്റെ പുത്രൻ ജീസസ് അഥവാ ഈസ(അ) ഇന്നത്തെ സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ സ്ഥിതിചെയ്യുന്ന ഉമയ്യാദ് പള്ളിയുടെ കിഴക്കൻ മിനാരത്തിൽ വന്നിറങ്ങുന്നത്  വരെ എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

No comments:

Post a Comment